ന്യൂഡൽഹി: രാജ്യത്തെ ഉത്പാദന മേഖലയിലെ വളർച്ച എട്ട് മാസത്തിനിടയിലെ ഉയർന്ന നിരക്കിൽ. സ്വകാര്യ മേഖലയിലെ കമ്പനികളുടെ പ്രതിമാസ സർവേയായ എസ് ആന്റ് പി ഗ്ലോബൽ ഇന്ത്യ മാനുഫാക്ചറിംഗ് പർച്ചേസിംഗ് മാനേജർമാരുടെ സൂചിക ജൂണിലെ 53.9 ൽ നിന്ന് ജൂലൈയിൽ 56.4 ആയി ഉയർന്നു. എട്ട് മാസത്തെ ഉയർന്ന നിരക്കാണിത് സൂചിപ്പിക്കുന്നത്.
വ്യാപാര ഇടപാടുകളിൽ ഉണ്ടായ വളർച്ചയാണ് ഇതിനു പിറകിലെന്നും നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം വികസിക്കുമെന്നതിന്റെ ശുഭ സൂചകമാണിതെന്നും എസ് ആന്റ് പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസിലെ ഇക്കണോമിക്സ് അസോസിയേറ്റ് ഡയറക്ടർ പോളിയാന ഡി ലിമ പറഞ്ഞു.കഴിഞ്ഞ നവംബർ മുതൽ നിർമ്മാണ മേഖലയിൽ പുതിയ ഓർഡറുകളുടെ എണ്ണം വർദ്ധിച്ചതായും കൂട്ടിച്ചേർത്തു. തുടർച്ചയായ 13-ാം മാസമാണ് മൊത്തത്തിലുള്ള വളർച്ച നിരക്ക് ഉയരുന്നത്. സൂചിക പ്രകാരം 50 നു മുകളിലാണെങ്കിൽ വർദ്ധനവിനെയാണ് സൂചിപ്പിക്കുന്നത്. ജൂലൈ മാസത്തിൽ ദ്രുതഗതിയിലുള്ള സമ്പത്തിക വളർച്ച പ്രകടമായി.
ജൂൺ മാസത്തിൽ ഓർഡറുകളും തൊഴിലവസരങ്ങളും കുറഞ്ഞു. എന്നാൽ ജൂലൈ മാസത്തിൽ പുതിയ ഓർഡറുകളുടെ എണ്ണം വർദ്ധിച്ചെന്നും സർവേയിൽ വ്യക്തമാകുന്നു. നിർമ്മാണ മേഖലയിലെ വ്യാപര കമ്പനികൾ പ്രതിമാസം നടത്തുന്ന സർവേയിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.
Comments