ലൗ ജിഹാദിൽ അകപ്പെട്ടു പോകുന്ന ഹിന്ദു , ക്രിസ്ത്യൻ പെൺകുട്ടികൾ മയക്കുമരുന്ന് മാഫിയകളുടെ കയ്യിൽ അകപ്പെടുന്ന സംഭവം കൂടുതലാകുന്നു. പ്രണയക്കുരുക്കിൽ അകപ്പെടുന്ന പെൺകുട്ടികൾ മതം മാറ്റത്തിന് വിധേയരാവുകയോ മയക്കു മരുന്ന് മാഫിയകളുടെ ഇരകളവുകയോ ആണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നും മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ മുഹമ്മദ് താഹിർ ഹുസൈൻ, നേവൽ റഹ്മാനന്ദ് ,സിറാജ് സിപി , അൽത്താഫ്, പെൺകുട്ടിയായ സോനു സെബാസ്റ്റ്യൻ എന്നിവരിൽ നിന്നും എംഡിഎംഎയും, കഞ്ചാവും പോലീസ് പിടിച്ചെടുത്തിരുന്നു.
ഇവർ അഞ്ചു പേർ അതിമാരകമായ മയക്കുമരുന്ന് കൈവശം വെച്ചതിനാണ് പിടിയിലായത്. എന്നാൽ കള്ളക്കടത്ത് കേസിൽ പിടിയിലായ സോനു സെബാസ്റ്റിയൻ ലൗ ജിഹാദിന്റെ ഒടുവിലത്തെ ഇരയാണെന്നു തെളിയുകയാണ്. സോനു സെബാസ്റ്റിയൻ മുഹമ്മദ് അനസ് എന്നയാളുമായി 2022 ഏപ്രിൽ മാസത്തിലാണ് വിവാഹം കഴിഞ്ഞത്. എന്നാൽ വിവാഹം കഴിഞ്ഞു ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ മയക്കു മരുന്ന് കേസിൽ സോനുവിനെ പോലീസ് പിടികൂടുകയായിരുന്നു. മയക്കുമരുന്ന് റാക്കറ്റിൽ ആകെയുള്ള പെൺകുട്ടിയാണ് സോനു എന്നത് ഗൗരവമേറിയ കാര്യമാണ്.
ഈ വിഷയത്തിൽ വിവിധ സംഘടനകൾ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ പ്രണയം നടിച്ച് ചതിക്കുഴിയിൽ വീഴ്‌ത്തി ഭീകരവാദ പ്രവർത്തനങ്ങൾക്കും, മയക്കുമരുന്ന് കള്ളക്കടത്തുകൾക്കും ഉപയോഗിക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും ഇത്തരം സംഭവങ്ങൾ മുന്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ നിന്നും സിറിയയിലേക്കും മറ്റു ഇടങ്ങളിലേക്കും ഭീകരവാദ പ്രവർത്തനത്തിനായി കൊണ്ടുപോയിട്ടുള്ളത് മതം മാറ്റം ചെയ്യപ്പെട്ട ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെയായിരുന്നു. നിമിഷ ഫാത്തിമ ഉൾപ്പെടെ ഉള്ളവർ ഇവരുടെ പിടിയിൽ അകപ്പെട്ടു പോയവരാണ്.
കേരളത്തിൽ മുസ്ലിം ജിഹാദി പ്രവർത്തനങ്ങൾ വലിയ രീതിയിൽ കൂടുന്നു എന്ന് രഹസ്യാന്വേഷണ ഏജൻസികൾ ഉൾപ്പെടെ പറയുമ്പോൾ ഇത്തരം സംഭവങ്ങൾ അതിന് ഉദാഹരണമായി മാറുകയാണെന്ന് കാസ പോലുള്ള സംഘടനകൾ അഭിപ്രായപ്പെടുന്നു. ലൗ ജിഹാദിനെതിരെ അതിശക്തമായ നിയമം പ്രാബല്യത്തിൽ വരാതെ ഇത്തരം സംഭവങ്ങൾ നിർത്തലാക്കാൻ കഴിയില്ല എന്നും ഭരണകൂടം ഇസ്‌ലാമിക തീവ്രവാദത്തിനു മൗനസമ്മദം നൽകുകയാണെന്നും സമൂഹ മാദ്ധ്യമങ്ങൾ പറയുന്നു.
Comments