ആലപ്പുഴ ജില്ലാ കളക്ടർ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ പിണറായി സർക്കാരിന്റെ തീരുമാനം പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തെ തുടർന്നാണ് എന്ന് വിലയിരുത്തുക അസാധ്യമാണ്. യഥാർത്ഥത്തിൽ വെങ്കിട്ടരാമനെ മാറ്റാൻ മുഖ്യമന്ത്രിയേയും സർക്കാരിനെയും പ്രേരിപ്പിച്ച കാര്യം മുസ്ലീം സംഘടനകളുടെ എതിർപ്പാണ് എന്നാണ് ജനങ്ങൾക്കിടയിൽ നിന്നുയരുന്ന പ്രധാന വിമർശനം. ശ്രീറാമിനെ ആലപ്പുഴ ജില്ലാ കളക്ടറായി പ്രഖ്യപിച്ച അന്നുമുതൽക്കെ തന്നെ മുസ്ലീം സംഘടനകൾ സർക്കാരിനെതിരെ രംഗത്തു വന്നിരുന്നു. അവസാനം സർക്കാരിന് അവരുടെ മുമ്പിൽ മുട്ടുമടക്കേണ്ടി വന്നത് വോട്ട്ബാങ്ക് നഷ്ടപ്പെടുമോ എന്ന ഭയം കൊണ്ടും ന്യൂപക്ഷ വിഭാഗം തങ്ങളിൽ നിന്നകലുമോ എന്ന ആശങ്ക കൊണ്ടും മാത്രമാണ്.
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരെ കേരള മുസ്ലീം ജമാഅത്ത് ശക്തമായ നിലപാട് എടുത്തതോടെ സിപിഎമ്മുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന എപി സുന്നി വിഭാഗവും അതൃപ്തി അറിയിച്ച് രംഗത്തു വന്നു. ഇത് ചില്ലറയൊന്നുമല്ല സിപിഎമ്മിനെയും സർക്കാരിനെയും മുഖ്യമന്ത്രിയേയും വെട്ടിലാക്കിയത്. ഇത് തന്നെയാണ് ശ്രീറാമിനെ കളക്ടർ പദവിയിൽ നിന്നും മാറ്റാൻ പ്രേരിപ്പിച്ചതും. നിയമനത്തിനെതിരെ കാസർകോട്, കോഴിക്കോട്, മലപ്പുറം എന്നിവടങ്ങളിൽ മുസ്ലീം സംഘടനകളുടെ നേതൃത്വത്തിൽ ആയിരങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിച്ചു. പി.വി.അൻവറും കാരാട്ട് റസാഖുമടക്കം മലബാറിലെ ഇടതുനേതാക്കൾ ഇടഞ്ഞ് പരസ്യമായി നിലപാട് എടുത്തതോടെ ന്യൂപക്ഷ വോട്ടിൽ വിള്ളൽ ഉണ്ടാകാതിരിക്കാനുള്ള സിപിഎമ്മിന്റെ മുട്ടുമടക്കലും സർക്കാരിന്റെ ന്യൂനപക്ഷ പ്രീണനവുമാണ് വെങ്കിട്ടരാമനെ സ്ഥാനത്തുനിന്ന് മാറ്റന്നതോടെ വെളിപ്പെടുന്നത്.
ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയതിന് പിന്നാലെ മുസ്ലീം ലീഗിന്റെ പ്രതികരണം സൂചിപ്പിക്കുന്നതും ഏതു കാര്യത്തിലും സർക്കാരിനെ വരച്ച വരയിൽ നിർത്താാൻ മുസ്ലീം സംഘടനകൾക്ക് സാധിക്കും എന്നതു തന്നെയാണ്. മുസ്ലീംലീഗും മത സംഘടനകളും സർക്കാർ നിലപാടിനെതിരെ തെരുവിലിറങ്ങിയതോടെ നേടിയ വിജയമാണിതെന്നും വൈകിയാണെങ്കിലും സർക്കാർ സ്വീകരിച്ച നടപടി സ്വാഗതാർഹമാണെന്നുമാണ് മുസ്ലിംലീഗ് പ്രസിഡന്റ് എ.എം നസീർ പറഞ്ഞത്. ഇടതുപക്ഷവും പിണറായി സർക്കാരും മുസ്ലീം സംഘടനകളുടെ മുന്നിൽ കൈകൂപ്പി നിൽക്കേണ്ടി വരുന്നത് ഇത് ആദ്യമല്ല. വഖഫ് ബോർഡ് നിയമനത്തിലും കേരളത്തിൽ എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് നടത്തുന്ന അക്രമ പരമ്പരകളിലും സർക്കാർ അടുത്തിടെ എടുത്ത നിലപാടുകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും.
വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടതോടെ പിണറായി വിജയനെതിരെയും സർക്കാരിനെതിരയും മുസ്ലീം സംഘടനകൾ വലിയ രീതിയിൽ തെരുവിലറങ്ങുകയാണ് ചെയ്തത്. പ്രതിഷേധക്കാരുടെ കൂട്ടത്തിൽ പാർട്ടിയുടെ കൊടിപിടിക്കുന്ന സഖാക്കളടക്കം അണിനിരന്നതും പരസ്യമായി രംഗത്തു വന്നതും സിപിഎമ്മിനും സർക്കാരിനും തലവേദന സൃഷ്ടിച്ചു. വിഷയം പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി നേരിട്ട് മുസ്ലീം സംഘടനാ നേതാക്കളുടെ യോഗം വിളിച്ചു ചേർത്തു. എന്നാൽ ചർച്ചയിലും മുസ്ലീം സംഘടനകൾ താഴ്ന്നു കൊടുക്കാൻ തയ്യാറാകാതിരുന്നതോടെ നിയമനം പിൻവലിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈകൂപ്പി പറയേണ്ടി വന്നു.
ആർഎസ്എസ്-ബിജെപി പ്രവർത്തകർക്കെതിരെ മതതീവ്രവാദികൾ നടത്തിയ നരനായാട്ടിൽ എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് കുപിടിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. പ്രസംഗത്തിന്റെ പേരിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ പിസി ജോർജ്ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി ഇതുവരെ കാണാത്ത രാഷ്ട്രീയ നാടകങ്ങൾ സർക്കാർ നടത്തിയതും ന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമാണ്. പ്രതിഷേധമെന്ന പേരിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയ്ക്ക് മുന്നിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അഴിഞ്ഞാടിയപ്പോൾ സർക്കാരും പോലീസും കൈയ്യുംകെട്ടി നോക്കി നിൽക്കുക മാത്രമാണ് ചെയ്തത്. ഇതെല്ലാം മുസ്ലീം സംഘടനകളെ ഭയന്ന് പിണറായി സർക്കാർ അടുത്തിടെ നടത്തിയ രാഷ്ട്രീയ നാടകങ്ങളാണ്.
ആലപ്പുഴ ജില്ലാ കളക്ടർ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റാൻ തീരുമാനിച്ചതും മുസ്ലീം വിഭാഗങ്ങളെ ഭയന്നാണ് എന്ന് ജനങ്ങൾ വിലയിരുത്തുമ്പോൾ അത് തെറ്റെന്ന് പറയുവാൻ സാധ്യമല്ല. വാഹനമിടിച്ച് മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ ശ്രീരാം വെങ്കിട്ടരാമനെതിരെ കോടതി എന്ത് ശിക്ഷ വിധിച്ചാലും കേരളീയർ അതിനെ അംഗീകരിക്കും. എന്നാൽ നിലവിൽ അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ ഉയരുമ്പോഴും അതിനെയെല്ലാം അവഗണിച്ച് കളക്ടറായി നിയമിക്കുകയും പിന്നാലെ മുസ്ലീം സംഘടനകളുടെ എതിർപ്പിനെ ഭയന്ന് അവർക്ക് മുന്നിൽ മുട്ടുകുത്തി ശ്രീറാം വെങ്കിട്ടരാമനെ സ്ഥാനത്ത് നിന്നും മാറ്റുന്നതിനെയുമാണ് ജനങ്ങൾ ചോദ്യം ചെയ്യുന്നത്. മുസ്ലീം സംഘടനകളുടെ ഒരു ചട്ടുകമായി മാത്രം ഇടതുമുന്നണിയും സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും മാറുന്നു എന്നാണ് ഇത് തെളിയിക്കുന്നത്.
Comments