കണ്ണൂർ : ശക്തമായ മഴയിൽ ജില്ലയിലെ വിവിധ ഇടങ്ങളിൽ ഉരുൾപൊട്ടി. ഇരുപത്തിനാലാം മൈലിലും പൂളക്കുറ്റി തുടിയാടുമാണ് ഉരുൾപൊട്ടിയത്. പേരാവൂർ മേലെ വെള്ളറ കോളനിയിൽ ഒരു കുട്ടിയെ കാണാതായി. വീട് തകർന്ന് വീണതിനെ തുടർന്ന് കുട്ടിയെ കാണാതാവുകയായിരുന്നു. നെടുംപുറം ചാലിൽ ഒഴുക്കിൽപ്പെട്ട രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തി.
വയനാട് അതിർത്തിയോട് ചേർന്നുള്ള കണ്ണൂരിന്റെ മലയോര മേഖലയിൽ അതിശക്തമായ മഴ തുടരുന്നു. ചുരം വഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടു.കാഞ്ഞിരപ്പുഴയും നെല്ലാനിക്കൽ പുഴയും കര കവിഞ്ഞൊഴുകുകയാണ്. നാല് കുടുംബങ്ങൾ ഒറ്റപ്പെട്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.
തീക്കോയി മർമല അരുവി ഭാഗത്തു ഉരുൾപൊട്ടി.ജനവാസ മേഖലയിൽ അല്ല ഉരുൾപൊട്ടിയത്. ആളപായം ഇല്ല. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മീനച്ചിൽ ആറിൽ ജലനിരപ്പ് ഉയരാൻ സാധ്യത വർദ്ധിച്ചിരിക്കുന്നു.കണിച്ചാർ പഞ്ചായത്താൽ ഏലപ്പീടികയിൽ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് നാല് വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. കേളകം പഞ്ചായത്തിലെ കണ്ടന്തോട് മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. നെടുംപൊയിൽ കണ്ണവം വനത്തിനുള്ളിൽ ഉരുൾ പൊട്ടിയതിനെ തുടർന്ന് ചെക്യേരി കോളനിയിലെ നാല് കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലായി ഇവരെ പിന്നീട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
പത്തനംതിട്ട റാന്നിയിൽ പമ്പാനദി കരകവിഞ്ഞതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി .ചാവക്കാട് അഴിമുഖത്ത് വള്ളം മറിഞ്ഞ് മൂന്നുപേരെ കാണാതായി. സന്തോഷ്, മണിയൻ, ഗിൽബർട്ട് എന്നിവരെയാണ് കാണാതായത്. മൂന്നുപേർ രക്ഷപ്പെട്ടു. കോസ്റ്റ് ഗാർഡ് സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രാത്രിയും തെരച്ചിൽ തുടരും.
Comments