മുവാറ്റുപുഴ: ശക്തമായ മഴയിൽ മുവാറ്റുപുഴയിൽ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിൽ. രണ്ടു ദിവസമായി നിൽക്കാതെ പെയ്യുന്ന മഴയിൽ മുവാറ്റുപുഴ കാവ് , കൊച്ചങ്ങാടി , സ്റ്റേഡിയം തുടങ്ങി നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിൽ പെട്ടിരിക്കുകയാണ്. മുവാറ്റുപുഴ കാവ് , കൊച്ചങ്ങാടി , സ്റ്റേഡിയം തുടങ്ങി നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരിക്കുകയാണ്. നിലവിൽ ജനങ്ങളും ഫയർ ഫോഴ്സും ചേർന്ന് രക്ഷ പ്രവർത്തനത്തിനുള്ള നടപടികൾ സ്വീകരിച്ചു.
മുവാറ്റുപുഴ മാർക്കറ്റ് , കൊച്ചങ്ങാടി പോലുള്ള പ്രദേശങ്ങൾ വളരെ പെട്ടന്ന് വെള്ളം കയറുന്ന ഇടങ്ങളാണ്. ഇവിടെ താമസമാക്കിയവരിൽ പലരും വാടകക്ക് മാറേണ്ട അവസ്ഥയിലാണ്. 2018ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ മുവാറ്റുപുഴയുടെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി കോടികളുടെ നാശ നഷ്ടങ്ങൾ സംഭവിച്ചിരുന്നു. തുടർച്ചയായ വെള്ളപ്പൊക്കങ്ങൾ പ്രദേശ വാസികളെയും തീരാദുരിതത്തിലാക്കിയിട്ടുണ്ട്.
നഗരസഭാ അധികൃതരോ ജില്ലാ ഭരണകൂടമോ വേണ്ടത്ര നടപടികൾ കൈക്കൊള്ളാൻ തയ്യാറാകാത്തത് മൂലം ദുരിതത്തിലാകുന്നത് സാധാരണക്കാരായ ജനങ്ങളാണ്. വെള്ളപ്പൊക്കം മൂലം ഇവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ സംഘടിപ്പിക്കേണ്ട അവസ്ഥായാണുള്ളത്. കഴിഞ്ഞ ദിവസം ശക്തമായി പെയ്യുന്ന മഴയെ തുടർന്ന് നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരിക്കുകയാണ്. ജനങ്ങൾ ബുദ്ധിമുട്ടനുഭവിക്കുമ്പോൾ അധികാരികൾ നോക്കുകുത്തികളായി മാറുകയാണെന്ന് നഗരവാസികൾ പറയുന്നു.
വരും ദിവസങ്ങളിൽ ശക്തമായ മഴ നില നിൽക്കുകയാണെങ്കിൽ മുവാറ്റുപുഴയിലെ പെരുമറ്റം, കീച്ചേരിപ്പടി, രണ്ടാർ കര, കിഴക്കേക്കര , കൊച്ചങ്ങാടി, ആനച്ചാൽ , കടാതി തുടങ്ങി നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാകും. അധികാരികൾ ഇതിനോടകം വേണ്ട നടപടി സ്വീകരിച്ചില്ലെങ്കിൽ ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ നഷ്ടം ഉണ്ടാകുമെന്ന് ഉറപ്പാണ്.
Comments