ന്യൂഡൽഹി : ഇന്ത്യയിൽ എച്ച്‌ഐവി ബാധിതരുടെ എണ്ണത്തിൽ 46 ശതമാനം കുറവ്. 2021 ലെ എച്ച്ഐവി എസ്റ്റിമേഷൻ റിപ്പോർട്ട് അനുസരിച്ച് എച്ച്‌ഐവി ബാധിതരുടെ എണ്ണം 24.01 ലക്ഷം ആണെന്ന് കേന്ദ്രം അറിയിച്ചു.
ആകെ കണക്കാക്കിയിട്ടുള്ള പിഎൽ എച്ച്‌ഐവിയിൽ 45 ശതമാനം (10.83 ലക്ഷം) സ്ത്രീകളും രണ്ട് ശതമാനം (ഏകദേശം 51,000) 12 വയസ്സിന് താഴെയുള്ള കുട്ടികളുമാണ്. ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാറാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.
മഹാരാഷ്‌ട്ര, ആന്ധ്രാപ്രദേശ് , കർണാടക , ഉത്തർപ്രദേശ് , തമിഴ്‌നാട് , തെലങ്കാന ബിഹാർ, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പിഎൽ എച്ച്‌ഐവി ബാധിതരുള്ളത്. ഇന്ത്യയിൽ ആകെ കണക്കാക്കിയിട്ടുള്ള പിഎൽഎച്ച്‌ഐവിയുടെ 72 ശതമാനവും ഈ എട്ട് സംസ്ഥാനങ്ങളിൽ നിന്നാണെന്ന് മന്ത്രി വ്യക്തമാക്കി.
”എച്ച്‌ഐവി അണുബാധ ഇന്ത്യയിൽ മൊത്തത്തിൽ കുറയുന്ന പ്രവണതയാണ്. 2021ലെ എച്ച്‌ഐവി കണക്ക് പ്രകാരം 2010 മുതൽ ഇന്ത്യയിൽ പുതിയ എച്ച്‌ഐവി അണുബാധിതർ 46 ശതമാനം കുറഞ്ഞു. ആഗോളതലത്തിൽ പുതിയ എച്ച്‌ഐവി അണുബാധിതർ 2010 മുതൽ 32 ശതമാനം കുറഞ്ഞു”. മന്ത്രി പറഞ്ഞു.
Comments