ചെന്നൈ : ഹണിമൂണിനിടെ ഭാര്യയെ കൊന്ന് വെള്ളച്ചാട്ടത്തിൽ തള്ളിയ സംഭവത്തിൽ യുവാവ് പിടിയിൽ. ചെന്നൈ സ്വദേശി മദൻ ആണ് പിടിയിലായത്.
ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ നാല് മാസം മുൻപാണ് പുഴൽ കതിർവേട് സ്വദേശി തമിഴ്ശെൽവിയും മദനും വിവാഹിതരായത്. ഒരു മാസം മുൻപ് യുവതിയെ കാണാതായി. വീട്ടുകാർ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. അപ്പോഴാണ് ഈ വിവരം പുറത്തറിയുന്നത്.
ആന്ധ്ര പ്രദേശിലെ കോണിയ പാലസ് സന്ദർശനത്തിനിടെ ഭാര്യ കടന്നുകളഞ്ഞു എന്നായിരുന്നു ഭർത്താവിന്റെ വാദം. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവിടുത്തെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. കോണിയ പാലസിലേക്ക് മദനും തമിഴ്ശെൽവിയും ബൈക്കിൽ വരുന്നതും പിന്നീട് ഇയാൾ മാത്രം തിരികെ പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തി. തുടർന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
യാത്രയ്ക്കിടെ ഇരുവരും തമ്മിൽ തർക്കം നടന്നിരുന്നു. ഇതോടെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വെള്ളച്ചാട്ടത്തിൽ തളളിയെന്ന് മദൻ പറഞ്ഞു. സംഭവത്തിൽ മദനെ പോലീസ് അറസ്റ്റ് ചെയ്തു.
Comments