ഡ്രോൺ ആക്രമണത്തിൽ അൽ-ഖ്വയ്‌ദ നേതാവ് അയ്മാൻ അൽ സവാഹിരിയെ കൊലപ്പെടുത്തിയ പശ്ചാത്തലത്തിൽ വിദേശ യാത്രകൾക്ക് ജാഗ്രത നിർദേശം നൽകി അമേരിക്ക. ലോകമെമ്പാടുമുള്ള പൗരൻമാർക്കിടയിൽ ഏതൊരു നിമിഷവും ആക്രമണങ്ങൾ ഉണ്ടായേക്കാമെന്നും യുഎസ് മുന്നറിയിപ്പ് നൽകി. എപ്പോൾ വേണമെങ്കിലും അക്രമം നടന്നേക്കാമെന്ന ആശങ്ക യു എസ് പങ്കുവെച്ചു. ചാവേർ അക്രമങ്ങൾ, ബോംബ് സ്ഫോടനം , ഹൈജാക്കിംഗ് തുടങ്ങി നിരവധി മാർഗ്ഗങ്ങൾ തീവ്രവാദികൾ സ്വീകരിക്കാൻ സാദ്ധ്യതയുണ്ടെന്നും ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു.
ഭീകര പ്രവർത്തനങ്ങൾ ലോകത്തെമ്പാടും നടക്കുന്ന സാഹചര്യത്തിൽ യു എസ് ജനത കൂടുതൽ ജാഗ്രത പുലർത്തണമെന്നും വിദേശ യാത്രകളിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അനുസരിക്കണമെന്നും യുഎസ് വ്യക്തമാക്കുന്നു. നിരന്തരം പ്രാദേശിക വാർത്തകൾ കാണണമെന്നും അടുത്തുള്ള യു എസ് എംബസിയുമായോ കോൺസുലേറ്റുമായോ ബന്ധം നിലനിർത്തണമെന്നും യു എസ് അധികൃതർ അഭ്യർത്ഥിച്ചു.
ജൂലൈ 31ന് അമേരിക്ക കാബൂളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് അൽഖ്വയ്‌ദ തലവന്റെ പിൻഗാമിയായ അയ്മാൻ അൽ- സാവഹരി കൊല്ലപ്പെട്ട ത്. ഈ സംഭവത്തിന് ശേഷം അവർ പ്രതികാരം ചെയ്യുമെന്ന ഇന്റലിജന്റ്‌സ് റിപ്പോർട്ടിനെ തുടർന്നാണ് കർശന നിയന്ത്രണം ഏർപ്പെടുത്താൻ അമേരിക്ക തയ്യാറാകുന്നത്. വേൾഡ് ട്രേഡ് സെന്റർ തകർത്ത നടപടി ഇത്തരത്തിൽ അനുയായികളെ പ്രേരിപ്പിച്ചതിനെ തുടർന്നാണ് സംഭവിച്ചത്.
Comments