ന്യൂഡൽഹി: ലിഥിയം ഇറക്കുമതിയുമായി ബന്ധപ്പെട്ട് അഫ്ഗാനിസ്ഥാനുമായി കരാറുണ്ടെന്ന വാദങ്ങൾ തള്ളി വിദേശകാര്യ സഹ മന്ത്രി വി മുരളീധരൻ. അവരുമായി ഇത്തരമൊരു ഉഭയകക്ഷി കരാറിന് ഇതുവരെ നിർദ്ദേശം ലഭിച്ചിട്ടില്ലന്ന് അദ്ദേഹം പറഞ്ഞു. ചൈന പാകിസ്താനുമായി നടത്തുന്ന സാമ്പത്തിക ഇടപാടുകൾ അഫ്ഗാനിസ്ഥാനിലേക്ക് കൂടി നീട്ടിയാൽ അതിന്റെ ഫലം എന്താകുമെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഇന്ത്യക്ക് ഇത്തരം വിഷയങ്ങളിൽ കൃത്യമായ നിലപാടുകൾ ഉണ്ട്. അത് രാജ്യത്തിന്റെ താൽപര്യങ്ങൾക്കനുസരിച്ച് മാത്രമേ നടപ്പിലാക്കാൻ സാധിക്കു. വിദേശ രാജ്യങ്ങൾ തമ്മിലുള്ള കരാറുകളിൽ നിയമ സംബന്ധമായ കാര്യങ്ങളായിരിക്കും മുഖ്യമായിട്ടും നോക്കുക. ഇന്ത്യയുടെ ഇത്തരം വാദങ്ങൾ സി പി സി ഇ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പറഞ്ഞിട്ടുള്ളതാണ്. ഇന്ത്യയുടെ നിലപാടിന് എന്നും സ്ഥിരത ഉള്ളതാണെന്നും അദ്ദേഹം കൊട്ടിച്ചേർത്തു.
ജമ്മു കശ്മീരിലെയും ലഡാക്കിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ ചില ഇടങ്ങൾ പാകിസ്താൻ കൈവശം വെച്ചിരിക്കുന്ന കാര്യത്തെ കുറിച്ച് മന്ത്രി കടുത്ത ആശങ്ക പങ്കുവെച്ചു. ചൈനയുമായി ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. അഫ്ഗാനിസ്ഥാനിലെ വിഷയങ്ങളെ കുറിച്ച് പ്രതിപാദിച്ച മന്ത്രി അതൃപ്തി അറിയിച്ചു. താലിബാൻ ഭരണത്തിന് കീഴിൽ വലിയ പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങൾ സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്നും ദേശീയ താല്പര്യം സംരക്ഷിക്കുന്നതിനാവശ്യമായ സുരക്ഷ ക്രമീകരണങ്ങൾ നടത്തുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
പാകിസ്താൻ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഇന്ത്യൻ പ്രദേശത്തുള്ള സി പി ഇ സി പദ്ധതിയെ ഇന്ത്യ ശക്തമായി എതിർക്കുന്നു എന്ന് വിദേശ കാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഈ പദ്ധതി ഏഷ്യയുടെ തെക്ക് കിഴക്കൻ തീര ദേശ രാജ്യങ്ങളിൽ വ്യാപാര പാത പുതുക്കാനായി ചൈന നടപ്പിലാക്കുന്ന പദ്ധതിയാണ്. 2015-ൽ ആണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളെ വളരെ ദോഷമായി ബാധിക്കുന്ന പദ്ധതി നിർത്തലാക്കണമെന്ന് ഇന്ത്യ ചൈനയോട് മുൻപ് ആവശ്യപ്പെട്ടിരുന്നു.
Comments