ന്യൂഡൽഹി: പാർലമെന്റിൽ അംഗങ്ങളായവർക്കെതിരെ ഇഡി കേസ് എടുത്തതിനെ ചൊല്ലിയുള്ള ആരോപണത്തെ തള്ളി രാജ്യസഭാദ്ധ്യക്ഷൻ വെങ്കയ്യ നായിഡു. കോൺഗ്രസ്സ് നേതാവ് മല്ലികാർജ്ജുന ഖാർഗെയ്‌ക്കെതിരെ ഇഡി ക്രിമിനൽ കേസ്സ് എടുത്തതിനെ തിരെയാണ് ബഹളം നടക്കുന്നത്. പ്രതിപക്ഷ കക്ഷികൾ പ്രിവിലേജ് വിഷയം ആരോപിച്ച് രംഗത്തെത്തിയതിനെയാണ് സഭാ നിയമം വ്യക്തമാക്കി വെങ്കയ്യ നായിഡു സഭയിൽ തന്നെ മറുപടി നൽകിയത്. ഇന്നലെയാണ് ഖാർഗെയ്‌ക്കെതിരെ ഇഡി ക്രിമിനൽ കേസ് എടുത്ത് നോട്ടീസ് നൽകിയത്.
ഏത് പാർലമെന്റംഗവും കുറ്റാന്വേഷണങ്ങളിൽ നിന്നും അതീതരല്ല. അന്വേഷണ ഏജൻസികൾക്ക് സഭാ കാലഘട്ടത്തിലും എംപിമാർക്കെതിരെ കേസ്സ് എടുക്കാമെന്നും അന്വേഷണം നടത്താമെന്നും വെങ്കയ്യ വിശദീകരിച്ചു. നിയമങ്ങളിൽ സിവിൽ കേസുകളി ലാണ് സഭാംഗങ്ങൾക്ക് ചില ഇളവുള്ളത്. സഭാകാലഘട്ടം ആരംഭിക്കാൻ 40 ദിവസമേയുള്ളുവെങ്കിൽ അറസ്റ്റ് പാടില്ല. അതുപോലെ സഭ കഴിഞ്ഞ് 40 ദിവസത്തിന് ശേഷമേ അറസ്റ്റ് പാടുള്ളു എന്നതാണ് സിപിസി 135എ പ്രകാരം നിലവിലുള്ള ഇളവ്. ഇത് ക്രിമിനൽ കുറ്റങ്ങൾക്ക് ബാധകമല്ലെന്നും വെങ്കയ്യ വിശദീകരിച്ചു.
വിഷയത്തിൽ കോൺഗ്രസ്സ് ബഹളം വെച്ചതോടെ ഇന്ന് രാവിലെ 11 മുതൽ 11.30 വരെ സഭാ നടപടികൾ നിർത്തിവെച്ചിരുന്നു. തുടർന്ന് സഭ ചേർന്നപ്പോഴാണ് പ്രതിപക്ഷത്തെ ബഹളത്തെ വിമർശിച്ച വെങ്കയ്യ നായിഡു സഭയുടെ മാന്യത ലംഘിക്കരുതെന്നും ആരും നിയമങ്ങൾക്കതീ തരല്ലെന്നും അതിന് സഭാ കാലഘട്ടമെന്ന പ്രത്യേകതയോ ആനുകൂല്യമോ ഇല്ലെന്നും വിശദമാക്കിയത്.
ഇന്ന് സഭ കൂടിയ ശേഷമാണ് കോൺഗ്രസ്സ് നേതാവ് മല്ലികാർജ്ജുന ഖാർഗേയ്‌ക്കെതിരെ ഇഡി അന്വേഷണത്തിന് ഉത്തരവിട്ട് നോട്ടീസ് നൽകിയ വിഷയത്തിൽ സഭ പ്രക്ഷുബ്ധമായത്. സഭാ കാലഘട്ടത്തിൽ സമാജികർക്കെതിരെ ഇത്തരം നടപടികൾ ചട്ടവിരുദ്ധമാണെന്ന് കാണിച്ച് കോൺഗ്രസ്സ് ഇന്ന് വലിയ ബഹളമാണ് നടത്തിയത്. ക്രിമിനൽ കേസ്സുകളിൽ ഏതുസഭ കൂടുന്ന കാലഘട്ടമായാലും അല്ലെങ്കിലും ഒരു എംപിമാരും നിയമത്തിന് അതീതരല്ലെന്നും നോട്ടീസ് കൈപ്പറ്റി അന്വേഷണത്തിനും നടപടിയ്‌ക്കും വിധേയരാകണമെന്നും വെങ്കയ്യ നായിഡു വിശദീകരിച്ചു.
Comments