എറണാകുളം : കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പെൻഷൻ നൽകാത്തതിൽ ഇടപ്പെട്ട് ഹൈക്കോടതി.ജൂൺ,ജൂലൈ ,ഓഗസ്റ്റ് മാസങ്ങളിലെ പെൻഷൻ ഈ മാസം 25 നകം നൽകണം.മറ്റ് മാസത്തെ പെൻഷനുകൾ ആദ്യ ആഴ്‌ച്ചയിൽ നൽകാനും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് ഉത്തരവ്.
ഇതിന് പുറമെ കാട്ടാക്കടയിൽ വിരമിച്ച കെ.എസ്.ആർ ടി.സി ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോടതി ദുഃഖം പ്രകടിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സിയോട് വിവരങ്ങൾ തേടുകയും ചെയ്തു.
സഹകരണ ബാങ്കുകളുമായിട്ടുള്ള ധാരണാപത്രം ഒപ്പ് വെയ്‌ക്കുന്നത് വൈകുന്നതാണ് പെൻഷനുമായി ബന്ധപ്പെട്ട പ്രതിസന്ധിക്ക് കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഒരോ ആറ് മാസം കൂടുമ്പോഴുമാമ് ധാരണാപത്രം ഒപ്പ് വെയ്‌ക്കുന്നത്.
കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പെൻഷൻ ദുരിതത്തിലാണ് പെൻഷൻകാർ. നിരവധി പേരാണ് പെൻഷൻ മുടങ്ങിയത് മൂലം ജീവിതം പ്രതിസന്ധിയിലായി ആത്മഹത്യ ചെയ്തത്. പെൻഷൻ വാങ്ങുന്നവരിൽ ഏകദേശം 75 ശതമാനം പേരും അതിനെ മാത്രം ആശ്രയിച്ച് കഴിയുന്നവരാണ്. നിലവിൽ സ്വന്തം ചികിത്സയ്‌ക്ക് പോലും പണം ഇല്ലാതെ കഷ്ടപ്പെടുകയാണ് ഇക്കൂട്ടർ. പെൻഷൻ ലഭിക്കുന്നതിന് വേണ്ടി പട്ടിണി മരണം ഉൾപ്പെടെ നടത്തിയിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്നും ഇവർക്ക് അനുകൂലമായ തീരുമാനങ്ങൾ ഒന്നും തന്നെ ഇത് വരെ ഉണ്ടായിട്ടില്ല.
Comments