മുംബൈ: ബിജെപി മുൻ വക്താവ് നൂപുർ ശർമയുടെ പരാമർശത്തെ പിന്തുണച്ച അമരാവതി കെമിസ്റ്റ് ഉമേഷ് കോൽഹയെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേരെ എൻ ഐ എ കസ്റ്റഡിയിൽ വിട്ടു. അബ്ദുൾ അർബാസ് , മൗലവി മുഷ്ഫിഖ് അഹമ്മദ് എന്നിവരെയാണ് ഓഗസ്റ്റ് 12 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടത്.
നുപൂർ ശർമ്മക്കെതിരെ ഈ വിഷയത്തിൽ പോപ്പുലർ ഫ്രണ്ട് , ജിഹാദി കൂട്ടുകെട്ടുകൾ കൊലവിളി നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം അക്രമങ്ങൾക്ക് തുടക്കമിടുകയാണ് ഇവർ ചെയ്തത്. സമാന സംഭവത്തിൽ തയ്യൽ തൊഴിലാളിയായ ഒരാളെ ഐ എസ് ഐ എസ് മോഡലിൽ വിചാരണ നടത്തി കൊലപ്പെടുത്തുകയുണ്ടായിരുന്നു. അതിനു ശേഷമാണ് ഉമേഷ് കോൽഹയെ കൊലപ്പെടുത്തുന്നത്. സോഷ്യൽ മീഡിയയിൽ നുപൂർ ശർമയെ പിന്തുണച്ചതിനാണ് കൊല നടത്തിയത്. ജൂൺ 21നാണ് 54 കാരനായ കോൽഹ കൊല്ലപ്പെടുന്നത്.
കേസിൽ കോട്വാലി പോലീസ് 7 പ്രതികളെ മുൻപ് പിടികൂടിയിരുന്നു. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി എൻ ഐ എ ക്ക് കേസ് കൈമാറുകയായിരുന്നു. നുപൂർ ശർമയുടെ പരാമർശത്തെ തുടർന്ന് രാജ്യത്ത് ചാവേർ അക്രമം നടത്തുമെന്ന് വിവിധ തീവ്രവാദ ഗ്രൂപ്പുകൾ പ്രസ്താവന നടത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് രാജ്യത്തിനകത്ത് നിരവധി തീവ്രവാദ ബന്ധമുള്ള സംഘടനകൾ കലാപം അഴിച്ചു വിടാനുള്ള ശ്രമം നടത്തിയിരുന്നു. ഉമേഷ് കോൽഹയുടെ കൊലപാതകത്തിൽ പിടി കൂടിയ പ്രതികൾ രണ്ടുപേരും ഒരേ നാട്ടുകാരാണെന്ന് എൻ ഐ എ ഉദ്യോഗസ്ഥർ പറഞ്ഞു.
Comments