ന്യൂഡൽഹി: വിദേശനാണ്യ നിക്ഷേപത്തിൽ ഇന്ത്യയ്‌ക്ക് വൻകുതിപ്പെന്ന് റിസർവ്വ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ്. ലോകരാഷ്‌ട്രങ്ങളിൽ വിദേശ നിക്ഷേപത്തിൽ ഇന്ത്യ നാലാം സ്ഥാനത്തേക്ക് ഉയർന്നെന്നും സാമ്പത്തികമായി ശക്തമായ നിലയിലാണെന്നും ഗവർണർ അറിയിച്ചു.
ഇതിനിടെ റിപ്പോ നിരക്ക് ഉയർത്തിയത് മഹാമാരി കാലത്തിന് മുമ്പത്തെ സാമ്പത്തി നിയന്ത്രണങ്ങളിലേയ്‌ക്ക് രാജ്യത്തെ എത്തിക്കാനാണെന്നും ശക്തികാന്ത് വിശദീകരിച്ചു. വായ്പാ നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ചത് മഹാമാരി കാലത്തെ ജനങ്ങളെ സാമ്പത്തിക പരാധീനത കണക്കിലെടുത്താണ്. നിലവിൽ വ്യാപാരങ്ങളും വ്യവസായങ്ങളും മാന്ദ്യത്തെ മറികടക്കുകയാണെന്നും മികച്ച സമ്പാദ്യങ്ങളിലൂടെ നാടിന്റെ വികസനത്തിന് കൂടുതൽ ശക്തിപകരേണ്ടത് ആവശ്യമാണെന്നും ശക്തികാന്ത് ദാസ് പറഞ്ഞു.
ആഗോള തലത്തിൽ ഉണ്ടാകുന്ന സാമ്പത്തിക തകർച്ചകൾ ഇന്ത്യയെ ബാധിക്കാതിരിക്കാൻ ചില നിയന്ത്രണങ്ങൾ അത്യാവശ്യമാണ്. വായ്പാ വ്യവസ്ഥയിൽ ഇളവു വരുത്തുന്നതോടൊപ്പം തിരിച്ചടവ് കാര്യത്തിലും ഇനി വേഗത കൈവരിക്കേണ്ടത് ആവശ്യമാണെന്നും ഗവർണർ സൂചിപ്പിച്ചു. രൂപയുടെ മൂല്യത്തിൽ 4.7 ശതമാനം ഇടിവ് സംഭവിച്ചിട്ടുണ്ടെങ്കിലും മറ്റ് ലോക രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്നും ശക്തികാന്ത് ദാസ് പറഞ്ഞു.
Comments