യുഎഇ; മഴക്കെടുതിയും മലവെള്ളപ്പാച്ചിലും മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ സർവേ തുടങ്ങി. യുഎഇയിൽ ഉണ്ടായ മഴക്കെടുതി ഏറ്റവുമധികം ബാധിച്ച ഫുജൈറയിലാണ് നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തുന്നത്. കൂടുതൽ നാശം അൽ ഫസീൽ മേഖലയിലാണ് സംഭവിച്ചത്.
വിവിധ സർക്കാർ കേന്ദ്രങ്ങളുടെ സഹകരണത്തോടെയാണ് നാശനഷ്ടങ്ങൾ സംഭവിച്ച സ്വദേശികളുടെയും വിദേശികളുടെയും കണക്കെടുക്കുന്നത്. . ഇതു സംബന്ധിച്ച യോഗം ഫുജൈറ പോലീസ് ആസ്ഥാനത്ത് ചേർന്നു.വീട്, വീട്ടുപകരണങ്ങൾ, ഇലക്ട്രിക്, ഇലക്ട്രോണിക് സാമഗ്രികൾ തുടങ്ങി എല്ലാ നാശനഷ്ടങ്ങളുടെയും കണക്കെടുപ്പ് പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.
കനത്ത നഷ്ടം സംഭവിച്ചവർക്ക് ഇന്നലെയും സഹായങ്ങൾ നൽകി. ഷാർജയിലെ സർക്കാർ സന്നദ്ധ സംഘടന എമിറേറ്റ്സ് ഫുഡ് ബാങ്കുമായി സഹകരിച്ച് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നുണ്ട്. അടിയന്തര സഹായങ്ങൾ ആവശ്യമുള്ളവർ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ അതി വേഗം പുരോഗമിക്കുകയാണ്. പൊലീസിന്‍റെ വെബ് സൈറ്റ് വഴി നാശനഷ്ടങ്ങളുടെ വിവിരങ്ങൾ രേഖപ്പെടുത്താമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതു കൂടാതെയാണ് വിവിധ സർക്കാർ കേന്ദ്രങ്ങളുടെ സഹകരണത്തോടെയാണ് നാശനഷ്ടങ്ങൾ സംഭവിച്ച സ്വദേശികളുടെയും വിദേശികളുടെയും കണക്കെടുപ്പ് നടത്തുന്നത്.
Comments