മുസാഫറാബാദ്: പാക് അധിനിവേശ കശ്മീരിന്റെ ഭരണഘടനാ പദവി എടുത്തു മാറ്റാൻ ശ്രമിക്കുന്നതിനെതിരെ യുണൈറ്റഡ് കശ്മീർ പീപ്പിൾസ് പാർട്ടി രംഗത്ത്. പാകിസ്താന്റെ കടന്നു കയറ്റത്തിനെതിരെ വ്യാപക പ്രതിഷേധം നടത്താനൊരുങ്ങുകയാണ് പ്രദേശം. ഈ മേഖലയുടെ ഭരണ ഘടന ഭേദഗതി മാറ്റാനാണ് പാകിസ്താൻ ഉദ്ദേശിക്കുന്നത്. നിലവിൽ ഈ പ്രദേശത്തു നില നിൽക്കുന്ന ഭരണ സംവിധാനങ്ങൾക്ക് ഭീഷണിയായിരിക്കും പാകിസ്താന്റെ ഈ തീരുമാനമെന്ന് യു കെ പി എൻ പിയുടെ നേതൃത്വം വ്യക്തമാക്കി.
ഭരണഘടനയുടെ 15-ാം ഭേദഗതിയാണ് ഇപ്പോൾ നിർണ്ണയിക്കാൻ പോകുന്നത്. 75 വർഷത്തിനിടയിൽ ഈ പ്രദേശത്തിന്റെ ഭരണഘടനാ ഭേദഗതി പദവി നിർണയിക്കാനുള്ള 24-ാമത്തെ ശ്രമമാണിതെന്നു പറയുന്നു. പാകിസ്താൻ പ്രധാനമന്ത്രിയുടെ ഉന്നതതല സമിതിയുടെ നേതൃത്വത്തിലാണ് പ്രവർത്തനം നടക്കുക. ഈ പ്രദേശത്തെ ഇനി മുതൽ പാകിസ്താൻ സർക്കാരിന്റെ ഭാഗമാക്കാനാണ് തീരുമാനം എന്ന് ഔദ്യോഗിക സർക്കാർ വൃത്തങ്ങൾ പറയുന്നു. ഈ പ്രവർത്തനത്തിന് ആഭ്യന്തര മന്ത്രി, ധന മന്ത്രി ,വിദേശകാര്യ മന്ത്രി എന്നിവരുടെ നിർദേശം ഉൾക്കൊണ്ടായിരിക്കും പുതിയ വ്യവസ്ഥിതി നിലവിൽ വരുത്തുക.
ഭരണഘടനയിൽ ഭേദഗതി വരുത്തിയാൽ അന്തിമ തീരുമാനം പാകിസ്താൻ പ്രധാനമന്ത്രിയുടേതായിരിക്കും. നിലവിൽ ഈ പ്രദേശത്ത് നിലനിൽക്കുന്ന നിയമപരവും രാഷ്ട്രീയ പരവുമായ എല്ലാ പദവികളും എടുത്തു മാറ്റും. തീരുമാനത്തെ പി ഒ കെ പ്രദേശത്തുള്ളവർ ഭയപ്പെടുന്നു. മുൻപ് ഗവണ്മെന്റ് അധികാരത്തിനു കീഴിൽ നിരവധി പേരെ പാകിസ്താൻ ഭരണകൂടം കൊന്നൊടുക്കിയിരുന്നു. പാകിസ്താന്റെ കരിനിയത്തിനെതിരെ വ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് യു കെ പി എൻ പി.
Comments