ജക്കാർത്ത: ഇന്തോനേഷ്യയിൽ ഹിജാബ് ധരിക്കണമെന്ന അദ്ധ്യാപകരുടെ നിർബന്ധത്തെ തുടർന്ന് മുസ്ലീം വിദ്യാർത്ഥിനി പഠനം ഉപേക്ഷിച്ചു. ബംഗുന്തപ്പൻ സ്വദേശിനിയായ 16 കാരിയ്ക്കാണ് ദുരനുഭവം ഉണ്ടായത്. അദ്ധ്യാപകരുടെ നിർബന്ധം കുട്ടിയിൽ കടുത്ത മാനസിക സമ്മർദ്ദം ഉണ്ടാക്കിയിരുന്നു. ഇതേ തുടർന്നാണ് വിദ്യാർത്ഥിനി പഠനം ഉപേക്ഷിച്ചത്.
ബംഗുന്തപ്പൻ ഹൈസ്കൂളിലാണ് വിദ്യാർത്ഥി പഠിച്ചിരുന്നത്. ഹിജാബ് ധരിക്കാതെയായിരുന്നു കുട്ടി ക്ലാസിൽ പോയിരുന്നത്. എന്നാൽ സ്കൂളിൽ ഹിജാബ് ധരിച്ചേ പ്രവേശിക്കാവൂ എന്ന് അദ്ധ്യാപകർ കുട്ടിയോട് നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ ഇതിന് ഇഷ്ടമില്ലാതിരുന്ന പെൺകുട്ടി ഹിജാബില്ലാതെയായിരുന്നു തുടർന്നും ക്ലാസിലെത്തിയത്. ഇത് കണ്ട അദ്ധ്യാപകർ കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു.
ഇതോടെ കുട്ടി ക്ലാസിലിരിക്കാതെയായി. നിരവധി തവണ ഇതുമായി ബന്ധപ്പെട്ട് കുട്ടി പ്രധാന അദ്ധ്യാപകനോട് പരാതി പറഞ്ഞെങ്കിലും ഫലം കണ്ടില്ല. ഇതോടെ മാനസികമായി ഏറെ സമ്മർദ്ദത്തിലായ കുട്ടി സ്കൂൾ വിടുകയായിരുന്നു.
Comments