പത്തനംതിട്ട: പത്തനംതിട്ട സിപിഐ ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കും സിപിഎമ്മിനെതിരെ രൂക്ഷ വിമർശനം. സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്‌ട്രീയ റിപ്പോർട്ടിലാണ് വിമർശനങ്ങൾ.
നിരവധി സമരങ്ങൾ നടത്തിയിട്ടുള്ള പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ കറുത്ത മാസ്‌കിനോട് പോലും അസഹിഷ്ണുത കാണിക്കുന്നത് ജനാധിപത്യ രീതി അല്ലെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഉണ്ടായ വിവാദങ്ങൾ മുന്നണിയുടെ പ്രതിച്ഛായയ്‌ക്ക് പോലും കോട്ടം ഉണ്ടാക്കുന്ന സ്ഥിതിയാണെന്നും സ്വർണക്കടത്ത് കേസിനെ അടക്കം വിമർശിച്ച് റിപ്പോട്ടിൽ വിമർശിക്കുന്നു.
ഘടകകക്ഷി എന്ന പരിഗണന പോലും പലയിടത്തും സിപിഎം സിപിഐക്ക് നൽകുന്നില്ല. വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫിനോട് എസ്എഫ്‌ഐ ഫാസിസ്റ്റു മനോഭാവം വെച്ചുപുലർത്തുന്നുവെന്ന് റിപ്പോട്ടിൽ ആരോപിക്കുന്നുന്നു.
പത്തനംതിട്ടയിലെ സഹകരണ ബാങ്കുകളുടെ തകർച്ചക്ക് കാരണം സിപിഎമ്മിന്റെ ചില നയങ്ങളാണെന്നും പലയിടത്തും സിപിഎം കള്ളവോട്ടിലൂടെ സഹകരണ സംഘങ്ങൾ പിടിച്ചെടുക്കുന്നുവെന്നും റിപ്പോർട്ടിൽ വിമർശനുമുണ്ട്.
രാഷ്‌ട്രീയ റിപ്പോർട്ടിന്റെ എട്ടാം പേജിലാണ് സിപിഎമ്മിനെതിരായ വിമർശനങ്ങൾ. സംസ്ഥാന കമ്മിറ്റി അംഗം മുണ്ടപ്പള്ളി തോമസ് ആണ് രാഷ്‌ട്രീയ റിപ്പോർട്ട് സമ്മേളനത്തിൽ അവതരിപ്പിച്ചത്.
Comments