ബർമിംഗ്ഹാം : ഇന്ത്യയോട് ക്ഷമാപണവുമായി രാജ്യാന്തര ഹോക്കി ഫെഡറേഷൻ. കോമൺവെൽത്ത് ഗെയിംസ് വനിത ഹോക്കി സെമി ഫൈനലിലെ പെനാലിറ്റി ഷൂട്ട് ഔട്ട് വിവാദമായതോടെയാണ് ഹോക്കി ഫെഡറേഷൻ ക്ഷമാപണം നടത്തിയിരിക്കുന്നത്. ഹോക്കിയുടെ സെമിഫൈനൽ നടക്കവേ കൗണ്ട്ഡൗൺ ക്ലോക്കിലെ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി സംഘാടകർ ഓസ്‌ട്രേലിയയ്‌ക്ക് ഒരു അവസരം കൂടെ അധികം നൽകിയിരുന്നു. ഇത് ഇന്ത്യ പരാജയപ്പെടുന്നതിന് കാരണമായി.പിന്നാലെയാണ് ഫെഡറേഷൻ ക്ഷമാപണവുമായി രംഗത്തെത്തിയത്.
സംഭവത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് ഫെഡറേഷൻ അധികൃതർ വ്യക്തമാക്കി.നിശ്ചിത സമയത്ത് മത്സരം 1-1 എന്ന നിലയിൽ സമനില ആയിരുന്നു. എന്നാൽ ഷൂട്ട് ഔട്ടിൽ കൗണ്ട്ഡൗൺ ക്ലോക്ക് പ്രവർത്തിക്കുന്നില്ലെന്ന് കാട്ടി ഓസ്‌ട്രേലിയക്ക് വീണ്ടും അവസരം നൽകി. ഈ അവസരത്തിൽ അവർ ഗോൾ നേടുകയും ചെയ്തു.തുടർന്ന് ഷൂട്ടൗട്ടിൽ 3-0 ന് ഇന്ത്യ പരാജയപ്പെട്ടു. ഇതോടെയാണ് അധികൃതരുടെ നടപടി വിവാധമായത്.
അതേസമയം കോമൺ വെൽത്ത് ഗെയിംസിൽ മികച്ച പ്രകടനവുമായി ഇന്ത്യ മുന്നേറുകയാണ്. ഇതുവരെ ഇന്ത്യയ്‌ക്ക് 9 സ്വർണ്ണവും 9 വെള്ളിയും നേടാൻ സാധിച്ചു.
Comments