ബിജ്‌നോർ: ” എനിക്കിനി ജീവിക്കണ്ട അച്ഛാ , ഇയാളെന്നെ ക്രൂരമായി ഉപദ്രവിക്കുകയാണ് എനിക്ക് ഈ വേദന സഹിക്കാൻ കഴിയുന്നില്ല ” ന്യൂയോർക്കിൽ താമസക്കാരിയായ ഉത്തർപ്രദേശ് സ്വദേശിനിയുടെ ഹൃദയം തകർക്കുന്ന വീഡിയോ ഇതിനോടകം ജനശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു. ഭർത്താവ് മൃഗീയമായി തല്ലുന്ന വീഡിയോ സ്വന്തം പിതാവിന് അയച്ചു കൊടുത്ത ശേഷം യുവതി ആത്മഹത്യ ചെയ്തു. 2015ൽ വിവാഹിതരായ മൻദീപ് കൗർ 2018ലാണ് ഭർത്താവ് രഞ്‌ജോധ്‌ബീർ സിംഗിനോടൊപ്പം ന്യുയോർക്കിൽ താമസമാക്കിയത്.
കൗറിനെ ഭർത്താവ് തല്ലുന്ന വീഡിയോ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു കഴിഞ്ഞു. രണ്ട് പെൺകുട്ടികളുടെ അമ്മയായ കൗർ ആൺകുഞ്ഞിന് ജന്മം നൽകിയില്ലെന്നും , മതിയായ സ്ത്രീധനം ലഭിച്ചില്ല എന്നും പറഞ്ഞായിരുന്നു നിരന്തരം പീഡിപ്പിച്ചിരുന്നത്. കൗറിനെ തല്ലുന്ന ദൃശ്യം അടുത്തുള്ള സിസിടിവിയിൽ പതിയുകയായിരുന്നു.അമ്മയെ ക്രൂരമായി തല്ലുന്നത് കണ്ട് തല്ലല്ലേ അച്ഛാ എന്ന് പറഞ്ഞു കരയുന്ന മകളെയും സമീപം കാണാൻ കഴിയും.
പിതാവിനയച്ച വീഡിയോയിൽ കൗർ പറയുന്നത് തന്റെ ഭർത്താവിന് നിരവധി സ്ത്രീകളുമായി അവിഹിത ബന്ധമുണ്ട്. ഈ കാര്യം ചോദിച്ചതിന് ശേഷമാണ് പീഡനം തുടങ്ങിയത്. നിരന്തരം ഈ പീഡനം സഹിച്ച് എനിക്ക് ജീവിക്കാൻ കഴിയില്ല അച്ഛാ. തന്നോടെല്ലാവരും ക്ഷമിക്കണമെന്നും ഞാൻ ആത്മഹത്യാ ചെയ്യുന്നു എന്നും വീഡിയോയിൽ പറയുന്നു. സംഭവത്തിൽ കൗറിന്റെ പിതാവ് രഞ്‌ജോധ്‌ബീർ സിംഗിനെതിരെ ബിജ്‌നോർ പോലീസിൽ കേസ് കൊടുത്തു. വീഡിയോ സമൂഹ മാദ്ധ്യങ്ങൾ ഏറ്റെടുത്തതോട് കൂടി കൗറിനു വേണ്ടി നിരവധി വ്യക്തികളും സംഘടനകളും ജസ്റ്റിസ് ഫോർ മൻദീപ് എന്ന ക്യാംപയിനുമായി മുന്നോട്ട് വന്നിട്ടുണ്ട്. സമൂഹ മാദ്ധ്യമകളിൽ ഹാഷ് ടാഗ് ക്യാംപയിനും ആരംഭിച്ചിട്ടുണ്ട്.
ഐ പി സി 498എ ( ക്രൂരത ), 306 ( ആത്മഹത്യ പ്രേരണ ), 323 ( സ്വമേധയാ ) 342 ( തെറ്റായ തടവ് ) , സ്ത്രീധന നിരോധനത്തിലെ വകുപ്പുകൾ എന്നീ വകുപ്പുകൾ പ്രകാരം പ്രതിയായ രഞ്‌ജോധ്‌ബീർ സിംഗ് , അദ്ദേഹത്തിന്റെ അച്ഛൻ, അമ്മ , സഹോദരൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.
Comments