ന്യൂഡൽഹി: ബലാത്സംഗത്തിന് ശേഷമുള്ള ഇരകളുടെ കൊലപാതകങ്ങൾ വർദ്ധിച്ചതിന് പിന്നിൽ വധശിക്ഷയാണെന്ന രാജസ്ഥാൻ മുഖ്യമന്ത്രിയുടെ വിവാദപരാമർശത്തിനിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയാണ് ആശോക് ഗെഗ്ലോട്ടിന്റെ വിവാദപരാമർശം. ഡൽഹി വനിത കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മലിവാൽ ഉൾപ്പടെയുള്ള നിരവധി പേരാണ് പരാമർശത്തിനെതിരെ രംഗത്തെത്തിയത്.
നേതാക്കളുടെ ഭാഗത്ത് നിന്നും വരുന്ന ഇത്തരം പ്രസ്താവനകൾ അതിജീവിതരുടെ കരുത്ത് ചോർത്തും. വനിതകളുടെ സുരക്ഷ ഉറപ്പാക്കുകയാണ് നേതാക്കളുടെ കടമ. അല്ലാതെ ഇത്തരം അനാവശ്യ പ്രസ്താവനകൾ നടത്തുകയല്ല എന്ന് സ്വാതി ചൂണ്ടിക്കാട്ടി.
ഗെഗ്ലോട്ടിന്റെ പ്രസ്താവ നിർഭാഗ്യകരമായിപ്പോയെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര എസ്. ഷെഖാവത്ത പ്രതികരിച്ചു. കഴിഞ്ഞ മൂന്നു വർഷമായി നിരപരാധികളായ പെൺകുട്ടികൾ ഏറ്റവും കൂടുതൽ അക്രമങ്ങൾക്ക് ഇരയാകുന്ന സംസ്ഥാനം രാജസ്ഥാനാണ്. ഭരണപരമായ പിഴവുകൾ കൊണ്ട് സംഭവിച്ച ഇത്തരം വിഷയങ്ങൾ മറച്ചുവയ്ക്കാൻ ഇതുപോലുള്ള വിവാദ പരാമർശങ്ങൾ നടത്തുന്ന നിർഭാഗ്യകരമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നിർഭയ കേസിനു പിന്നാലെ പ്രതികളെ തൂക്കിലേറ്റാനുള്ള ആവശ്യം ശക്തമായിരുന്നു. പിന്നീട് അത് നിയമമായി മാറി.ഇതോടെ, ബലാത്സംഗത്തിന് ഇരകളാകുന്നവരെ കൊല്ലുന്ന രീതി വർദ്ധിച്ചിട്ടുണ്ട്.’ നിർഭയ കേസിനുശേഷം പ്രതികളെ തൂക്കിലേറ്റാനുള്ള നിയമം വന്നതോടെ ബലാത്സംഗത്തിനുശേഷം സ്ത്രീകളെ കൊല്ലുന്നത് പതിവായി മാറി. നമ്മുടെ രാജ്യത്ത് കണ്ടു വരുന്ന വളരെ അപകടകരമായ ട്രെൻഡാണിത്. ബലാത്സംഗം ചെയ്യപ്പെട്ടവർ പിന്നീട് കേസ് വരുമ്പോൾ സാക്ഷികളും തെളിവുമായി മാറുമെന്ന് പ്രതികൾ ഭയക്കുന്നു.അതുകൊണ്ടുതന്നെ ബലാത്സംഗത്തിന് ഇരയായവരെ കൊലപ്പെടുത്താൻ അവർ തീരുമാനിക്കുന്നു. ഇക്കാര്യത്തിൽ രാജ്യത്ത് പൊതുവായി കാണുന്നത് വളരെ അപകടകരമായ ഒരു രീതിയാണ്. നമ്മുടെ രാജ്യത്തിന്റെ അവസ്ഥ അത്ര നല്ലതല്ല. എന്നായിരുന്നു പ്രസ്താവന.
Comments