കൊച്ചി: സീറോമലബാർ സഭയിലെ പ്രശ്നങ്ങൾ മറനീക്കി പുറത്തേക്ക്. സഭ നേതൃത്വത്തിനെതിരെ വിശ്വാസികൾ നടത്തുന്ന പ്രതിഷേധം തെരുവിലേക്ക് വ്യാപിക്കുന്നു. കുർബാന ഏകീകരിക്കുന്നതിനെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർ സിറോ മലബാർ സഭ ആസ്ഥാനത്തേക്ക് പ്രതിഷേധ പ്രകടനം നടത്തി. സഭക്കെതിരെ പ്രതിഷേധിച്ച വൈദികർക്കെതിരെയും നടപടിയെടുക്കാൻ സാധ്യതയുണ്ടെന്ന് സീറോ മലബാർ സഭ നേതൃത്വം വ്യക്തമാക്കി. പ്രതിഷേധക്കാർ സഭ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. ഇത്തരം പ്രവർത്തികൾ ഒരിക്കലും അംഗീകരിക്കാനാകില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സഭ.
സീറോ മലബാർ സഭയുടെ ചരിത്രത്തിൽ ഇതുവരെയായിട്ടും വൈദികരും , സന്യസ്ഥരും തെരുവിൽ പ്രതിഷേധിക്കാൻ പോയിട്ടില്ല. ഇത്തരം സംഭവങ്ങൾ സഭക്ക് നാണക്കേടുണ്ടാക്കുകയാണ്.കൊച്ചിയിൽ നടന്ന വിശ്വാസി സംരക്ഷണ റാലി എല്ലാ അതിർ വരമ്പുകളും ഭേദിച്ച് സഭയുടെ അച്ചടക്കങ്ങളെ പൂർണ്ണമായും ലംഘിക്കുന്നതാണ്. ബിഷപ്പ് ആന്റണി കരിയിലിനെ വത്തിക്കാൻ ഇടപെട്ടു നീക്കം ചെയ്തതിന് ശേഷമാണ് ഈ സംഭവങ്ങൾ ഉണ്ടായതെന്ന് പറയുന്നു. ഇത് വത്തിക്കനെയും സഭ മേലധ്യക്ഷന്മാരെയും അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
അങ്കമാലി അതിരൂപതയുടെ കീഴിൽ വിമത വിഭാഗങ്ങൾ വിഭാഗിയത സൃഷ്ഠിക്കുകയാണ്. ഇത്തരം പ്രവർത്തികൾ മുളയിലേ നുള്ളിയില്ലങ്കിൽ സഭക്ക് വലിയ വില കൊടുക്കേണ്ടി വരും. വത്തിക്കാനെയും , സഭക്കെതിരെയും വെല്ലുവിളി നടത്തിയ വൈദികർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ ഗുരുതര പ്രശ്നങ്ങൾക്ക് വഴിമാറുമെന്നും നേതൃത്വം പറയുന്നു. എന്നാൽ വൈദികരുമായി വിശദമായ ചർച്ച നടത്തണമെന്നും അവരുടെ വിശദീകരണം കേട്ടിട്ട് ബാക്കി നടപടിയിലേക്ക് പോകാമെന്നുമാണ് ഒരു വിഭാഗം പറയുന്നത്.
Comments