ഹൈദരാബാദ്:എംഎൽഎ സ്ഥാനം വെച്ച് കോൺഗ്രസ് നിയമസഭാംഗം കെ. രാജ്ഗോപാൽ.ഉടൻ തന്നെ ബിജെപിയിൽ അംഗത്വം എടുക്കുമെന്നും നേതാവ് വ്യക്തമാക്കി.മാദ്ധ്യമങ്ങൾക്ക് മുന്നിലാണ് നിയമസഭ സ്പീക്കർ പോചരം ശ്രീനിവാസ് റെഡ്ഡിയ്ക്ക് രാജിക്കത്ത് കൈമാറിയത്. മുനുഗോട്ട് നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന നിയമസഭാംഗമായിരുന്നു റെഡ്ഡി. ഓഗസ്റ്റ് 21-ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ബിജെപി അംഗത്വം സ്വീകരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
തെലങ്കാന കോൺഗ്രസിൽ അരാജകത്വമാണ് നടക്കുന്നതെന്ന് രാജ്ഗോപാൽ റെഡ്ഡി നേരത്തെ വ്യക്തമാക്കിയിരുന്നു. ജനങ്ങൾക്കും സംസ്ഥാനത്തിനും വേണ്ടിയാണ് താൻ സ്ഥാനം രാജി വെയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുനുഗോട്ട് നിയോജക മണ്ഡലത്തിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നും അതിനായി എന്ത് ത്യാഗവും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
തെലങ്കാനയിലെ തെറ്റായ നേതൃത്വം കാരണം രണ്ട് പ്രാവശ്യമാണ് കോൺഗ്രസ് തോറ്റതെന്നും പാർട്ടി രാജ്യത്താകെ ക്ഷയിച്ചു കൊണ്ടിരിക്കുകയാണെന്നും റെഡ്ഡി പറഞ്ഞു. വളരെ ബഹുമാനത്തോടെ കാണുന്ന സോണിയ ഗാന്ധിയെ കുറിച്ച് മോശമായി സംസാരിക്കുന്ന വ്യക്തിയെയാണ് നേതൃത്വം കഴിഞ്ഞ 20 വർഷമായി സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചിരിക്കുന്നതെന്നും കൂട്ടിച്ചേർത്തു. ടിആർഎസ് സർക്കാരിനെതിരെ ആഞ്ഞടിച്ച അദ്ദേഹം ഒരു കുടുംബം സംസ്ഥാനത്തെ കൊള്ളയടിക്കുകയാണെന്നും ജനാധിപത്യ ഭരണമല്ല മറിച്ച് കുടുംബ ഭരണമാണ് തെലങ്കാനയിൽ നടക്കുന്നതെന്നും ആരോപിച്ചു.
Comments