ഭോപ്പാൽ: ആശ്രമത്തിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ കോൺഗ്രസിന്റെ സ്വന്തം മിർച്ചി ബാബ അറസ്റ്റിൽ. യുവതിയുടെ പരാതിയിൽ ഗ്വാളിയോർ പോലീസാണ് വൈരാഗ്യ നന്ദഗിരി എന്ന മിർച്ചി ബാബയെ അറസ്റ്റ് ചെയ്തത്. വിശദമായ അന്വേഷണത്തിനായി ഇയാളെ പോലീസ് മദ്ധ്യപ്രദേശിലേക്ക് കൊണ്ടുപോയി.
റെയ്‌സൺ സ്വദേശിനിയാണ് മിർച്ചി ബാബയ്‌ക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. ഗർഭിണിയാകാത്തതിനെ തുടർന്ന് പരിഹാരം തേടിയെത്തിയ യുവതിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് നാല് വർഷമായിട്ടും യുവതി ഗർഭം ധരിച്ചിരുന്നില്ല. ഇതോടെയാണ് പരിഹാരത്തിനായി മിർച്ചി ബാബയുടെ ആശ്രമത്തിൽ എത്തിയത്. ആശ്രമത്തിൽ എത്തിയ യുവതിയ്‌ക്ക് മിർച്ചി ബാബ മയക്കു മരുന്ന് കലർത്തിയ ഭക്ഷണം നൽകി. ഇത് കഴിച്ച് ബോധരഹിതയായി വീണ യുവതിയെ മിർച്ചി ബാബ പീഡിപ്പിക്കുകയായിരുന്നു.
കോൺഗ്രസ് നേതൃത്വവുമായി അടുത്ത ബന്ധമുള്ളയാളാണ് മിർച്ചി ബാബ. ഈ സ്വാധീനം ഉപയോഗിച്ച് ഇയാൾ പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചെന്നും യുവതി ആരോപിക്കുന്നുണ്ട്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മിർച്ചി ബാബ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അഞ്ച് ക്വിന്റൽ മുളക് ഉപയോഗിച്ച് മിർച്ചി ബാബ യജ്ഞവും നടത്തിയിരുന്നു.
Comments