ലക്നൗ: സ്വാതന്ത്ര്യ ദിനത്തിൽ ഉത്തർപ്രദേശിൽ ഭീകരാക്രമണം ആസൂത്രണം ചെയ്ത ഭീകരൻ അറസ്റ്റിൽ. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനായ സബാവുദ്ദീൻ ആസ്മിയാണ് അറസ്റ്റിലായത്. എഐഎംഐഎമ്മിന്റെ സജീവ പ്രവർത്തകൻ കൂടിയായ യുവാവിനെ അസംഗഢിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ആളുകളുടെ സമൂഹമാദ്ധ്യമ ഇടപെടലുകൾ ഉൾപ്പെടെ യുപി പോലീസ് നിരീക്ഷിച്ചുവരികയാണ്. ഇതിനിടെയാണ് ആസാദിന്റെ സമൂഹമാദ്ധ്യമ ഇടപെടൽ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ജിഹാദി ആക്രമണത്തിന് യുവാക്കളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലായിരുന്നു സമൂഹമാദ്ധ്യമത്തിലെ പോസ്റ്റുകൾ. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ സ്വാതന്ത്ര്യദിനത്തിൽ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതായി വ്യക്തമായി. ഇതോടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഭീകര വിരുദ്ധ സ്ക്വാഡിന്റെ ആസ്ഥാനത്ത് എത്തിച്ച ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ചില ജിഹാദി ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്ന ഗ്രൂപ്പുകളിൽ ഇയാൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. പ്രാദേശിക ആർഎസ്എസ് നേതാക്കളെയും ഇയാൾ ലക്ഷ്യമിട്ടിരുന്നു. ഇവരുടെ പേരിൽ വ്യാജ ഇ-മെയിൽ ഐഡി ഉണ്ടാക്കാനും ശ്രമം നടന്നെന്നും പോലീസ് വ്യക്തമാക്കി.
Comments