ന്യൂഡൽഹി: ആംആദ്മി മന്ത്രിസഭയിലെ മന്ത്രിമാരെചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. മുഖ്യമന്ത്രിയുടെ മദ്യപാനം, മറ്റ്മന്ത്രിമാരുടെ അഴിമതി എന്നിവയ്‌ക്ക് പുറമേ ചെങ്കോട്ടയിലെ ആക്രമണത്തിലും പ്രതിയായവരാണ് മന്ത്രിസഭയിലുള്ളത്. ആംആദ്മി നേതാവും നിലവിലെ ഗതാഗതമന്ത്രിയുമായ ലളിത്ജി സിംഗ് ഭുള്ളറുടെ പേരിലാണ് വിവാദം കൊഴുക്കുന്നത്.
Sukhpal Singh Khaira on Twitter: “Dear @ArvindKejriwal & @BhagwantMann ji plz clarify if your transport minister @Laljitbhullar is part of hoisting Kesri Nishan Sahib on Red Fort along with Deep Sidhu? If yes how does our Cm call them anti national & keep him minister in his cabinet? I am subject to correction ! https://t.co/Zt3uaJFPsy” / Twitter
ഗതാഗതമന്ത്രി ലളിത്ജി സിംഗ് ഭുള്ളർ ചെങ്കോട്ടയിൽ കയറി ദേശീയ പതാകയുടെ സ്ഥാനത്ത് പ്രക്ഷോഭകാരികളുടെ പതാക ഉയർത്തിയവരിൽ ഒരാളെന്നാണ് കണ്ടെത്തിയത്. പ്രക്ഷോഭത്തിന്റെ വീഡിയോയിൽ നിന്നാണ് പ്രതിപക്ഷ കക്ഷികൾ മന്ത്രിയെ തിരിച്ച റിഞ്ഞത്. മന്ത്രിയുടെ വീരപരാക്രമങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. 2021ലെ കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി ട്രാക്ടർ റാലി ഡൽഹിയിൽ റിപ്പബ്ലിക് ദിനത്തിൽ പ്രവേശിക്കുകയും ചെങ്കോട്ടയിൽ അതിക്രമം കാണിക്കുകയുമായിരുന്നു.
ചെങ്കോട്ടയിലെ എല്ലാ നിയമങ്ങളും തെറ്റിക്കുകയും ദേശീയ പതാകയെ അവഹേളിക്കുകയും ചെയ്ത് പ്രക്ഷോഭകാരികളുടെ ആക്രമണത്തിൽ നിരവധി പോലീസുകാർക്ക് പരിക്കേൽ ക്കുകയും ചെയ്തു. പഞ്ചാബിൽ നിന്നുള്ള നടനും പ്രക്ഷോഭത്തിന്റെ നേതൃത്വം നൽകിയ ദീപ് സിദ്ധുവിനൊപ്പമാണ് മന്ത്രി ലളിത് സിംഗ് ഭൂള്ളറും നിഷാൻ സാഹിബ് എന്ന പതാക ചെങ്കോട്ടയിൽ ഉയർത്തിയത്.
ആംആദ്മിയുടെ മന്ത്രിസഭയിൽ ദേശദ്രോഹികളും അക്രമികളുമാണ് സ്ഥാനം പിടിച്ചിരിക്കുന്നതെന്നും ഇനിയും മന്ത്രിമാരെ പുറത്താക്കേണ്ടിവരുമെന്ന് അരവിന്ദ് കേജ്രിവാളിനെ പരിഹസിക്കുകയാണ് പ്രതിപക്ഷം. ദീപ് സിദ്ധുവിനെ ഡൽഹിയിലെ കേജ്രിവാൾ സർക്കാർ ദേശദ്രോഹിയെന്ന് വിളിച്ചപ്പോൾ കൂടെ അക്രമം നടത്തിയയാളെ പഞ്ചാബിൽ മന്ത്രിയാക്കുന്ന ഇരട്ടത്താപ്പാണ് പുറത്തുവന്നിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവായ സുഖ്പാൽ സിംഗ് ഖൈര പറഞ്ഞു.
Comments