വാഷിംഗ്ടൺ: കടലിൽ തകർന്ന് വീണ യുദ്ധവിമാനം ശത്രുരാജ്യങ്ങളുടെ കൈകളിലെത്താതെ കണ്ടെത്തിയെന്ന് അമേരിക്കൻ നാവിക സേന. അമേരിക്കയുടെ ഏറ്റവും അത്യാധുനിക യുദ്ധവിമാനമായ എഫ്-18 സൂപ്പർ ഹോണറ്റാണ് കഴിഞ്ഞ ജൂലൈ മാസത്തിൽ പസഫിക് സമുദ്രത്തിൽ തകർന്നുവീണത്.
കടലിന്റെ ആഴത്തിലേക്ക് പോയ വിമാനം ചൈനയോ റഷ്യയോ കണ്ടെത്തുമെന്നും തങ്ങ ളുടെ സാങ്കേതിക വിദ്യ കൈക്കലാക്കുമെന്നും അമേരിക്ക ആശങ്കപ്പെട്ടിരുന്നു. കഴിഞ്ഞ ജൂലൈ മാസത്തിൽ അമേരിക്കയുടെ വിമാന വാഹിനി ഹാരീ എസ് ട്രൂമാനിൽ പറന്നിറ ങ്ങുന്നതിനിടെയാണ് തകർന്ന് കടലിൽ പതിച്ചത്. ഏറെ തിരച്ചിലിനൊടുവിലാണ് വിമാനം 9500 അടി ആഴത്തിലാണ് കിടക്കുന്നതെന്ന് കണ്ടെത്തിയത്.
വിമാനം കണ്ടെത്തിയ പ്രദേശത്ത് കഴിഞ്ഞ രണ്ടുമാസമായി അമേരിക്കൻ നാവിക സേന കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്. ചൈനയുടേയോ റഷ്യയുടേയോ കൈകളിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ ലഭിച്ചാൽ സാങ്കേതിക വിദ്യ പുറത്താകുമെന്ന് യുഎസ് നാവികസേന ആശങ്കപ്പെട്ടിരുന്നു.
Comments