ശ്രീനഗർ: മകനെ കൊലപ്പെടുത്തിയ ഭീകരരെ വകവരുത്തിയ സുരക്ഷാ സേനയെ അഭിനന്ദിച്ച് കൊല്ലപ്പെട്ട രാഹുൽ ഭട്ടിന്റെ കുടുംബം. ഭീകരരെ കൊലപ്പെടുത്തിയത് തങ്ങളുടെ കുടുംബത്തിന് വലിയ ആശ്വാസമായെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഇക്കഴിഞ്ഞ മെയിലാണ് ബാങ്ക് ജീവനക്കാരനായ രാഹുൽ ഭട്ടിന്റെ സൈന്യം വധിച്ച ഭീകരർ ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തിയത്.
തന്റെ ഭർത്താവിനെ കൊലപ്പെടുത്തിയ ഭീകരൻ കൊല്ലപ്പെട്ടത് ആശ്വാസമാണെന്ന് രാഹുൽ ഭട്ടിന്റെ ഭാര്യ മീനാക്ഷി ഭട്ട് പ്രതികരിച്ചു. എന്നാൽ കൊലയുടെ പിന്നിൽ പ്രവർത്തിച്ചവരും അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറിയതും ആരെന്ന കാര്യത്തിൽ വ്യക്തതയില്ല. നടന്നത് ബോധപൂർവ്വമുള്ള ആക്രമണമാണ്. എല്ലാ ഭീകരരും കൊല്ലപ്പെടണം. രാജ്യത്തിനെതിരെ നിൽക്കുന്ന എല്ലാവർക്കും ഇതാണ് ശിക്ഷ. അവർ പാവങ്ങളെ കൊന്നൊടുക്കുന്നു. കുടുംബം തകർക്കുന്നു. ഇതിനൊന്നും അവർക്ക് ഒരു അവകാശവും ഇല്ല. ഭീകരെ ഉന്മൂലനം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും മീനാക്ഷി വ്യക്തമാക്കി.
രാഹുൽ ഭട്ടിന്റെ വിയോഗം സഹിക്കാനാകാത്തതാണെന്ന് പിതാവ് ബിട്ട ജി ഭട്ട് വ്യക്തമാക്കി. സൈന്യം വധിച്ച ഭീകരന് സംഭവത്തിൽ നേരിട്ട് പങ്കുണ്ട്. ഭീകരൻ കൊല്ലപ്പെട്ടത് വലിയ ആശ്വാസം ആണെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ ബുദ്ഗാമിൽ ഉച്ചയോടെയുണ്ടായ ഏറ്റുമുട്ടലിലാണ് രാഹുൽ ഭട്ടിനെ കൊലപ്പെടുത്തിയ ഭീകരരെ സുരക്ഷാ സേന വധിച്ചത്.
Comments