ഡെറാഡൂൺ: കൊറോണ നിയന്ത്രണങ്ങൾ മാറിയതോടെ സീസണിൽ തീർത്ഥാടക രെക്കൊണ്ട് നിറഞ്ഞ് ഉത്തരാഖണ്ഡ്. കഴിഞ്ഞ രണ്ടുമാസത്തിനകം മുപ്പതുലക്ഷത്തോളം തീർത്ഥാടകരാണ് ചാർഥാം യാത്രയുടെ ഭാഗമായി ക്ഷേത്രദർശനം നടത്തി മടങ്ങിയത്. ഈ മാസത്തോടെ അരക്കോടിയ്ക്കടുത്ത് തീർത്ഥാടകരെത്താമെന്നാണ് കണക്കുകൂട്ടൽ.
മെയ് മാസത്തിൽ തീർത്ഥാടനം ആരംഭിച്ച ശേഷം ബദരീനാഥ ക്ഷേത്രത്തിൽ ഇതുവരെ ദർശനം നടത്തിയത് പത്തരലക്ഷം പേരാണ്. കേദാർനാഥിൽ ഒമ്പതേമുക്കാൽ ലക്ഷം പേർ ദർശനം നടത്തിയെന്നുമാണ് കണക്ക്. ഹിമാലയൻ മലനിരകളുടെ ദുർബലാവസ്ഥ കണക്കിലെടുത്ത് പലയിടത്തും ജാഗ്രതോടുകൂടിയാണ് തീർത്ഥാടകരെ കടത്തിവിടുന്നത്. എന്നിരുന്നാലും കഴിഞ്ഞ മൂന്ന് വർഷത്തെ തീർത്ഥാടനം മുടങ്ങിയതിന്റെ സകല വിഷമങ്ങളും തീർത്താണ് ഭക്തജന ലക്ഷങ്ങൾ ബദരീനാഥിലും കേദാരിലും എത്തുന്നത്.
എത്ര ശാരീരിക ക്ലേശങ്ങളുണ്ടെങ്കിലും വൃദ്ധരായവരും എത്തുകയാണ്. ഇതുവരെ 88,000 പേർ ഹെലികോപ്റ്റർ സൗകര്യം ഉപയോഗിച്ചതായി ഉത്തരാഖണ്ഡ് സാംസ്കാരിക വകുപ്പ് അറിയിച്ചു. ഇതിനിടെ ഉത്തരാഖണ്ഡിലെ വനനിരകളേയും ഹിമാലയത്തിലെ മഞ്ഞുമല കളേയും നിരന്തരമായ ഹെലികോപ്റ്റർ യാത്രയുടെ ശബ്ദവും കാറ്റും ചൂടും ബാധിക്കാതി രിക്കാൻ മുൻകരുതലുകളും ഭരണകൂടം എടുക്കുന്നുണ്ട്.
Comments