കാബൂൾ: താലിബാനെതിരെ കടുത്ത വിമർശനത്തിനിടെ മതമൗലികവാദമാണ് മുഖമുദ്ര യെന്ന് വിശദീകരണവുമായി താലിബാൻ. മനുഷ്യാവകാശ ലംഘനമാണ് താലിബാൻ അഫ്ഗാനിൽ നടത്തുന്നതെന്ന റിപ്പോർട്ടിന് പിന്നാലെയാണ് ഇസ്ലാമിക മതനിയമം ലംഘിക്കില്ലെന്ന ഉത്തരം താലിബാൻ ഭരണകൂടം നൽകിയിരിക്കുന്നത്.
ആഗോളതലത്തിൽ എല്ല സഹായവും ആഗ്രഹിക്കുന്ന താലിബാന്റെ ഉത്തരങ്ങളെല്ലാം വിചിത്രമാണ്. ഇസ്ലാംമതം അനുവദിക്കാത്തതുകൊണ്ടാണ് സ്ത്രീകളെ പുറത്തിറക്കാ ത്തതെന്നാണ് ഒന്നാമത്തെ വിശദീകരണം. തൊഴിൽ ചെയ്യാനുള്ള സ്വാതന്ത്ര്യവും സ്ക്കൂളിൽ പോയി പഠനം നടത്താനുള്ള സ്വാതന്ത്ര്യവും ഇസ്ലാംമതത്തിൽ സ്ത്രീകൾക്ക് അനുവദിക്കുന്നില്ലെന്നാണ് താലിബാൻ വിശദീകരണം നൽകിയത്.
അഫ്ഗാനിസ്ഥാൻ ഇസ്ലാമിക സ്റ്റേറ്റ് എന്ന നിലയിലാണ് താലിബാൻ ഭരണകൂടം കണക്കാ ക്കുന്നത്. മതപരമായ നിയമങ്ങളെല്ലാം തീരുമാനിക്കുന്നത് ആത്മീയ നേതാക്കളാണ്. സ്ത്രീകൾക്ക് എത്രമാത്രം സ്വതന്ത്ര്യം അനുവദിക്കാമെന്നത് അവരാണ് അന്തിമതീരുമാനം അറിയിക്കേണ്ടതെന്ന് താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് അറിയിച്ചു.
Comments