ലക്‌നൗ: ബറേലിയിലെ കാഞ്ചൻപൂർ ഗ്രാമത്തിലെ ക്ഷേത്രം തകർത്ത സംഭവത്തിൽ ഏഴ് മതതീവ്രവാദികൾ പിടിയിൽ. ബുന്ദൻ,ഷഖാൻ ഖാൻ, മോയിൻ ഖാൻ, സക്കീർ അലി, ഇഖാറാൻ അഹമ്മദ്,ഛോട്ടേ,റയീസ് ഖാൻ എന്നിവരാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഇനിയും നിരവധി പേരെ പിടികൂടാനുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
അർദ്ധരാത്രിയിലെത്തിയ അക്രമി സംഘം ക്ഷേത്രത്തിലെ വിഗ്രഹം നശിപ്പിക്കുകയും ഭണ്ഡാരപ്പെട്ടി വലിച്ചെറിയുകയും ക്ഷേത്രത്തിന് സമീപത്തെ പുണ്യവൃക്ഷം നശിപ്പിക്കുകയുമായിരുന്നു.
മുഹറം ഘോഷയാത്രയ്‌ക്ക് വഴിയ്‌ക്ക് വീതി കൂട്ടാനാണ് പുണ്യവൃക്ഷം നശിപ്പിക്കുകയും ക്ഷേത്രത്തിന് നേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തത്. മുഹറം ഘോഷയാത്രയ്‌ക്ക് മരം തടസമാകുമെന്ന് കരുതിയാണ് നശിപ്പിച്ചത്.
Comments