ശ്രീനഗർ: ജമ്മു കശ്മീരിൽ വിവിധാ ഭാഷാ തൊഴിലാളിയെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തി. ബിഹാർ സ്വദേശിയായ 19 കാരനാണ് കൊല്ലപ്പെട്ടത്. ബന്ദിപ്പോര ജില്ലയിൽ രാത്രി 12.30 ഓടെയായിരുന്നു സംഭവം.
അജാസ് മേഖലയിലെ സധുനാരയിലായിരുന്നു ഭീകരാക്രമണം ഉണ്ടായത്. രാത്രി ഉറങ്ങുകയായിരുന്ന ഇയാളെ വിളിച്ചുണർത്തിയ ശേഷം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ശബ്ദം കേട്ട് ഉണർന്ന മറ്റുള്ളവർ ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
പാക് ഭീകരരാണ് സംഭവത്തിന് പിന്നിൽ എന്നാണ് വിവരം. രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനാരിക്കെ സമാധാന അന്തരീക്ഷത്തിന് വിഘാതമുണ്ടാക്കാനാണ് പാക് ഭീകരരുടെ ശ്രമം. ഇന്നലെ രജൗരിയിൽ സൈനിക ക്യാമ്പിന് നേരെ ഭീകരർ ചാവേർ ആക്രമണം നടത്തിയിരുന്നു. ഇതിൽ മൂന്ന് സൈനികരാണ് വീരമൃത്യുവരിച്ചത്. രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.
Comments