കൊൽക്കത്ത: വൻ അഴിമതിക്കാരെ കൂടെനിർത്തിയുള്ള മമതയുടെ ഭരണത്തിൽ കുടപിടിച്ച് ഐപിഎസ്സ് ഉദ്യോഗസ്ഥരും. എട്ട് ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചു. കൽക്കരി കള്ളക്കടത്ത് നടത്താൻ സഹായിച്ച് വൻതുകകൾ കൈപ്പറ്റി യെന്നുമാണ് കേസ് . എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് തെളിവുകൾ കണ്ടെത്തിയി രിക്കുന്നത്. ഉദ്യോഗസ്ഥർക്കെല്ലാം ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുകയാണ്.
ഐപിഎസ് ഉദ്യോഗസ്ഥരായ ഗ്യാൻവന്ത് സിംഗ്, കോട്ടേശ്വര റാവു, എസ്.സെൽവമുരുഗൻ, ശ്യാം സിംഗ്, രാജീവ് മിശ്ര, സുകേഷ് കുമാർ ജെയിൻ, ഭാസ്ക്കർ മുഖർജീ, തഥാഗത ബസു എന്നിവർക്കെതിരെയാണ് അന്വേഷണം. ആഗസ്റ്റ് 15 ന് ശേഷം എല്ലാവരും ഡൽഹിയിലെത്തി ഇഡി ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാകണമെന്നാണ് നിർദ്ദേശം. ഈ സംഘത്തിലെ 3 പേർക്കെതിരെ കഴിഞ്ഞവർഷം സിബിഐ അഴിമതികേസ് എടുത്തിട്ടുണ്ട്.
കൽക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാന അന്വേഷണം പ്രത്യേകമായി നടത്താൻ സംസ്ഥാന ഭരണകൂടം തീരുമാനിച്ചിരുന്നു. അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന ഗ്യാൻവന്ത് സിംഗ് കള്ളക്കടത്തിൽ പങ്കുള്ളയാളാണെന്ന ഇഡിയുടെ കണ്ടെത്തൽ മമതയുടെ ഭരണത്തിലെ വൻവീഴ്ചയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാന പോലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് കള്ളക്കടത്തിൽ പങ്കുണ്ടെന്നാണ് ഇഡി കണ്ടെത്തൽ. അസാൻസോൾ പോലീസ് സ്റ്റേഷനിലാണ് കൽക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട് ആദ്യ കേസ് എടുത്തത്. ആ കേസാണ് പിന്നീട് സിബിഐ 2020ൽ ഏറ്റെടുത്തത്.
Comments