കാബൂൾ: താലിബാൻ പുരോഹിതൻ ഷെയ്ഖ് റഹീമുള്ള ഹഖാനി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. താലിബാനെ പിന്തുണച്ചെങ്കിലും സ്ത്രീകളുടെ വിദ്യാഭ്യാസത്തെ പിന്തുണച്ചതും സ്ത്രീകളുടെ അവകാശങ്ങൾക്കായി സംസാരിച്ചതുമാണ് പുരോഹിതനെ കൊല്ലാനുണ്ടായ കാരണമായി ഐഎസ് ചൂണ്ടിക്കാട്ടുന്നത്.
കാബൂളിലെ അദ്ദേഹത്തിന്റെ തന്നെ മതപഠന കേന്ദ്രത്തിൽ വെച്ചാണ് പുരോഹിതൻ കൊല്ലപ്പെട്ടത്. കൃത്രിമ പ്ലാസ്റ്റിക് കാലിനുള്ളിൽ ഒളിപ്പിച്ച സ്ഫോടകവസ്തു ഉപയോഗിച്ചാണ് പുരോഹിതനെ ചാവേർ കൊലപ്പെടുത്തിയത്. ആക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ രംഗത്തെത്തിയിട്ടുണ്ട്.
മുൻപ് മൂന്ന് ബോംബാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടയാളാണ് റഹീമുള്ള ഹഖാനി. സ്ത്രീ വിദ്യാഭ്യാസം അനുവദനീയമല്ലെന്ന് പറയുന്നതിന് ശരിയത്തിൽ ഒരു ന്യായീകരണവുമില്ലെന്ന ഹഖാനിയുടെ പരാമർശമാണ് ഭീകരരെ ചൊടിപ്പിച്ചത്.
എല്ലാ മതഗ്രന്ഥങ്ങളും സ്ത്രീ വിദ്യാഭ്യാസം അനുവദനീയവും നിർബന്ധിതവുമാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്, ഉദാഹരണത്തിന്, അഫ്ഗാനിസ്ഥാനോ പാകിസ്താനോ പോലുള്ള ഒരു ഇസ്ലാമിക രാഷ്ട്രീയാന്തരീക്ഷത്തിൽ ഒരു സ്ത്രീക്ക് അസുഖം വന്നാൽ, അല്ലെങ്കിൽ ചികിത്സ ആവശ്യമായി വന്നാൽ, അവളെ മറ്റൊരു സ്ത്രീ ഡോക്ടർ ചികിത്സിക്കുന്നതാണ് നല്ലത്.’ എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം
Comments