തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ കാലത്ത് പോക്സോ കേസുകള്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്- എണ്ണത്തിൽ വൻ വർദ്ധനവെന്ന് റിപ്പോർട്ട്. ലോക്ഡൗൺ കാലത്ത് വീടുകൾക്കുള്ളിൽ നിന്ന് തന്നെയാണ് ഭൂരിഭാഗം കുട്ടികൾക്കും പീഡനം നേരിടേണ്ടി വന്നത്.
2013 മുതൽ സംസ്ഥാനത്ത് പോക്സോ കേസുകൾ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 2019ൽ മുൻവർഷത്തേക്കാൾ 362 പോക്സോ കേസുകളാണ് കൂടിയത്. എന്നാൽ 2020ൽ തുടങ്ങിയ കൊറോണ കാലത്ത് വർദ്ധനവ് 767 ലെത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഗർഭച്ഛിദ്രത്തിന് കോടതിയെ സമീപിക്കുന്ന കുട്ടികളിലും വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയത്.രണ്ട് വർഷത്തിനിടെ ഇതിനായി കേരള സ്റ്റേറ്റ് ലീഗ് സർവ്വീസസ് അതോറിറ്റി വഴി ഹൈക്കോടതിയെ സമീപിച്ചത് പത്ത് വയസുകാരി ഉൾപ്പടെ 13 പേരാണ്. ഗർഭച്ഛിദ്രത്തിന് 24 ആഴ്ചത്തെ സമയപരിധി കഴിഞ്ഞവരായിരുന്നു ഇവർ. ഇതല്ലാതെ നിരവധി കുരുന്നുകളാണ് ഗർഭച്ഛിദ്രം നടത്തിയത്.
അയൽവാസികളും കുട്ടികളുമായി വളരെയധികം അടുപ്പമുള്ളയാളുകളാണ് 40 ശതമാനം മുതൽ 60 ശതമാനം വരെ കേസുകളിലും അതിക്രമം നടത്തുന്നത്. രക്ഷിതാക്കളിൽ നിന്നും രക്ഷയില്ലാത്ത കുട്ടികളുടെ കണക്കും ഏറെയാണ്. സ്കൂളിലെത്തിയതിന് ശേഷം കൗൺസിലർമാരോട് പീഡനകഥകൾ തുറന്ന് പറഞ്ഞതോടെയാണ് പലവീട്ടുകാരുടേയും മുഖം മൂടി അഴിഞ്ഞ് വീണത്.
Comments