തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ അദ്ധ്യാപകനിയമനത്തെ ട്രോളി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ
കണ്ണൂർ യൂണിവേഴ്സിറ്റിയിലെ മലയാളം വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ അയച്ചവരുടെ യുജിസി ഗൈഡ് ലൈൻ പ്രകാരമുള്ള റിസർച്ച് സ്കോർ അടക്കം ചൂണ്ടിക്കാട്ടിയാണ് അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ജോസഫ് സ്കറിയ 651, സി ഗണേഷ് 645,റെജി കുമാർ 368.7,മുഹമ്മദ് റാഫി 346,പ്രകാശൻ പിപി 206,സ:പ്രിയ വർഗീസ് 156. ഇനി, ഓരോരുത്തർക്കും ഇന്റർവ്യുവിനു കിട്ടിയ മാർക്ക്.പ്രിയ വർഗീസ് 32,ജോസഫ് സ്കറിയ 30,സി ഗണേഷ് 28,പ്രകാശൻ 26,മുഹമ്മദ് റാഫി 22,റെജി കുമാർ 21
ഇന്റർവ്യുവിൽ മിന്നുന്ന പ്രകടനം നടത്തിയ പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാൻ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് ഐകകണ്ഠേന തീരുമാനിച്ചു. മുൻ രാജ്യസഭാംഗവും വിപ്ലവത്തീപ്പന്തവുമായ സഖാവ് കെ കെ രാകേഷിന്റെ പ്രിയപത്നിയാണ് പ്രിയ വർഗീസ്.
പ്രിയക്കും പ്രിയപ്പെട്ട രാകേഷിനും വിപ്ലവാഭിവാദ്യങ്ങൾ. എന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇന്റർവ്യുവിന് പങ്കെടുത്ത ഉദ്യോഗാർത്ഥികളിൽ ഏറ്റവും കുറവ് സ്കോർ പോയിന്റും അദ്ധ്യാപന പരിചയവും പ്രിയ വർഗീസിനായിരുന്നു. അതേസമയം ഇത് സംബന്ധിച്ച് പുറത്തുവന്ന നിർണായക രേഖകൾ ഗവർണർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കൈമാറി.
Comments