ബംഗ്ലൂരു: സൽമാൻ റുഷ്ദിക്ക് നേരെയുണ്ടായ വധശ്രമത്തിൽ പ്രതികരണവുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ലോകം മുഴുവൻ കണ്ടുകഴിഞ്ഞുവെന്നാണ് ജയശങ്കർ ഒറ്റവാചകത്തിൽ പ്രതികരിച്ചത്.
‘താനും ആ സംഭവത്തെക്കുറിച്ച് വായിച്ചു. ലോകം മുഴുവൻ ആ സംഭവം അറിഞ്ഞിരിക്കുന്നു. എല്ലാവരും അക്രമത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്.’ എസ്.ജയശങ്കർ പറഞ്ഞു.
സൽമാൻ റുഷ്ദിക്കെതിരായ ആക്രമണം നടന്നത് ന്യൂയോർക്കിൽ വെച്ചാണ്. ഇറാനിലെ ഇസ്ലാമിക സംഘടനകളാണെന്ന സംശയമാണ് അക്രമത്തിന് പിന്നിലെന്ന സംശയമാണ് പ്രാരംഭ ഘട്ടത്തിൽ പുറത്തുവരുന്നത്. ഇതിന് പിന്നാലെ ഫ്രാൻസും ബ്രിട്ടണും അക്രമത്തെ അപലപിച്ചു.
റഷ്ദിയുടെ പോരാട്ടം തങ്ങളുടെ പോരാട്ടം തന്നെയാണെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞത്. റുഷ്ദി ആക്രമിക്കപ്പെട്ടത് ചിലതിനോട് പോരടിക്കു മ്പോഴാണ്. അത്തരം ശരികൾ എന്നും സംരക്ഷിക്കപ്പെടണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും അഭിപ്രായപ്പെട്ടു.
Comments