ടെഹ്‌റാൻ: പ്രശസ്ത സാഹിത്യകാരൻ സൽമാൻ റൂഷ്ദിയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തിൽ ലോകം വിതുമ്പുമ്പോൾ അക്രമിയെ പ്രകീർത്തിച്ച് ഇറാനിലെ മാദ്ധ്യമങ്ങൾ. തീവ്ര ഇസ്ലാമിക നിലപാടുള്ള മാദ്ധ്യമങ്ങളാണ് പ്രതി ഹാദി മേതറിനെ പ്രശംസിച്ച് രംഗത്തുവന്നിട്ടുള്ളത്. ഇത്തരം വാർത്തികൾ അതീവ പ്രാധാന്യത്തോടെ മാദ്ധ്യമങ്ങൾ അവതരിപ്പിച്ചിട്ടുമുണ്ട്.
ഇറാനിലെ പ്രമുഖ ദിനപത്രമായ ദി ഹാർഡ്‌ലൈൻ കയ്ഹാനുൾപ്പെടെയുളള മാദ്ധ്യമങ്ങളാണ് അക്രമിയെ പ്രകീർത്തിച്ച് രംഗത്തു വന്നിരിക്കുന്നത്. ന്യൂയോർക്കിൽ സൽമാൻ റൂഷ്ദിയെന്ന പിശാചിനെ ആക്രമിച്ച ധീര പുരുഷന് ആയിരം പൂച്ചെണ്ടുകളെന്നാണ് പത്രത്തിന്റെ പ്രശംസ. അള്ളാഹുവിന്റെ ശത്രുവിന്റെ കഴുത്തറുത്ത ആ കൈകളിൽ മുത്തമിടണമെന്നും പത്രം പറയുന്നു. സാത്താനിക് വേഴ്‌സസ് പുറത്തിറങ്ങിയതിന് പിന്നാലെ ഇറാനിൽ നിന്നും രൂക്ഷവിമർശനമാണ് സൽമാൻ റൂഷ്ദിയ്‌ക്ക് നേരിടേണ്ടിവന്നത്. ഇതിന് പുറമേ അന്നത്തെ ഭരണാധികാരിയായിരുന്ന അയത്തൊള്ള റുഹോള്ള ഖമേനി ഫത്വയും പുറപ്പെടുവിച്ചിരുന്നു. 1988 മുതൽ രാജ്യത്ത് പുസ്തകത്തിന് വിലക്കുമുണ്ട്.
അതേസമയം ഗുരുതരമായി പരിക്കേറ്റ സൽമാൻ റൂഷ്ദിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇതിനിടെ ഹാദി മേതറിനെ കോടതിയിൽ ഹാജരാക്കിയിരുന്നു. നിലവിൽ വധ ശ്രമത്തിനാണ് ഹാദി മേതറിനെതിരെ കേസ് എടുത്തിരിക്കുന്നത്.
Comments