മെക്സിക്കോ സിറ്റി:മെക്സിക്കോയുടെ 10 ബില്യൺ ഡോളറിന്റെ ട്രെയിൻ പദ്ധതിയിൽ നിന്നും പുറത്തായി ചൈന. പുരാവസ്തു സ്ഥലങ്ങളെ മെക്സിക്കൻ ബീച്ച് റിസോർട്ടുകളുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ട്രെൻ മായ റെയിൽ പ്രോജക്ടിൽ(ടിഎംആർപി) നിന്നുമാണ് ചൈനയെ പുറത്താക്കിയത്. ചൈനീസ് കമ്പനിയുടെ പിന്തുണയോട് കൂടിയാണ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നത്. ചൈനയുടെ സഹകരണത്തോടെ നടപ്പിലാക്കുന്നതിനാൽ ചൈനീസ് വിരുദ്ധ സംഘടനകളും പ്രവർത്തകരും പദ്ധതി തകർക്കാൻ ശ്രമങ്ങൾ നടത്തുന്നു. ചൈനീസ് കമ്പനിയായ ചൈന കമ്മ്യൂണിക്കേഷൻസ് കൺസ്ട്രക്ഷൻ കമ്പനി (സിസിസിസി)യ്ക്കാണ് നിർമ്മാണ ചുമതല.
പാരിസ്ഥിതിക ആഘാതങ്ങൾ പഠിക്കുന്നതു വരെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെയ്ക്കാൻ മെക്സിക്കൻ കോടതി നിർദേശിച്ചിരുന്നു. നിർമ്മാണം പുരാതനമായ ഭൂഗർഭ ഗുഹകൾക്ക് ഭീഷണിയാകുമെന്ന കാരണത്താലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്താൻ ഉത്തരവായത്. നിരവധി പുരാതന ഭൂഗർഭ തുരങ്കങ്ങൾ ഉഷ്ണമേഖലാ പ്രദേശത്തിലൂടെ കടന്നുപോകുന്നുണ്ട്. പദ്ധതിയുടെ രൂപരേഖയിൽ അഴിമതി നടന്നതായും പദ്ധതിയുടെ നിർമ്മാണത്തിൽ ചൈനീസ് കമ്പനി പ്രധാന പങ്ക് വഹിക്കുന്നതിനാൽ ചൈനയുടെ ഇടപെടലാകമെന്നും സംശയം നിലനിൽക്കുന്നു.
അഴിമതികൾക്ക് പേരു കേട്ട കമ്പനിയെ ലോകബാങ്ക് കരിമ്പട്ടികയിൽ പെടുത്തിയിരുന്നു. കമ്പനിയുടെ അഴിമതികളെ കുറിച്ച് അറിഞ്ഞപ്പോൾ പ്രസിഡന്റിന് പ്രദേശത്തെ സിവിൽ സംഘടനകളിൽ നിന്നും കമ്മ്യൂണിറ്റികളിൽ നിന്നും ശക്തമായ എതിർപ്പ് നേരിടേണ്ടി വന്നു. ടൂറിസം പദ്ധതികളിലെ വിദേശ നിക്ഷേപത്തിൽ കമ്പനിയ്ക്ക് പങ്കില്ലെന്നാണ് പ്രസിഡന്റ് വ്യക്തമാക്കിയത്. പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യങ്ങൾക്ക് വഴങ്ങി മായ ട്രെൻ പദ്ധതിയിൽ നിന്ന് സിസിസിസിയെ പുറത്താക്കുകയായിരുന്നു.
Comments