ജെറുസലേം: ഇസ്രായേലിൽ ഭീകരാക്രമണം. ബസ് യാത്രികർക്ക് നേരെ ഭീകരർ വെടിയുതിർത്തു. ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ജെറുസലേം ഓൾഡ് സിറ്റിയിൽ രാത്രി 2 മണിയോടെയായിരുന്നു സംഭവം.
കിംഗ് ഡേവിഡ് ടോംപിന് സമീപത്തുവെച്ചായിരുന്നു യാത്രികർ ആക്രമിക്കപ്പെട്ടത്. സ്‌റ്റോപ്പ് എത്തിയപ്പോൾ യാത്രികരെ ഇറക്കാനായി ബസ് നിർത്തിയിരുന്നു. ഇതിനിടെ ഒളിഞ്ഞിരിക്കുകയായിരുന്ന ഭീകരർ ബസിന് നേരെ വെടിയുതിർക്കുകയായിരുന്നു. ശേഷം അക്രമി സംഘം രക്ഷപ്പെട്ടു.
ബസിനുള്ളവരും പ്രദേശവാസികളും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്തിടെ ഇസ്രായേലിന്റെ ഭീകര വിരുദ്ധ പ്രവർത്തനങ്ങളിൽ പലസ്തീൻ ഭീകരൻ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പലസ്തീൻ വ്യാപക ആക്രമണമാണ് ഇസ്രായേലിൽ നടത്തുന്നത്. ഇതിന്റെ തുടർച്ചയാണ് ബസ് യാത്രികർക്ക് നേരെയും ഉണ്ടായത് എന്നാണ് നിഗനം.
Comments