അലാംബ്ര : ജാവലിൻ ത്രോ ലോക ചാമ്പ്യൻ ഗ്രനേഡയുടെ അൻഡേഴ്സൺ പീറ്റേഴ്സിനെ മർദ്ദിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. ജോൺ അലക്സാണ്ടർ (55),നോയൽ കൂപ്പർ (45), മിഖായേൽ ജോൺ(35) ലാൻസ് വിഗ്ഗിൻസ്(45), ഷിയോൺ ജാക്ക് (28) എന്നിവരാണ് പിടിയിലായത്. നിലവൽ ഇവർ പോലീസ് കസ്റ്റഡിയിലാണ്. ഇവരെ അടുത്ത ദിവസം മജിസ്ട്രേറ്റിന് മുന്നിൽ ഹാജറാക്കും.
കഴിഞ്ഞ ദിവസമാണ് ആഡംബര ബോട്ടിൽ സഞ്ചരിക്കവേ ആൻഡേഴ്സണെ ഒരു സംഘം മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങൾ വഴി പുറത്ത് വന്നിരുന്നു.ആക്രമണത്തിൽ പീറ്റേഴ്സിന് സാരമായി പരിക്കേറ്റിട്ടുണ്ട്. നിലവിൽ അദ്ദേഹം ചികിത്സയിൽ തുടരുകയാണ്.
ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ അദ്ദേഹം ജാവലിനിൽ വെള്ളി മെഡൽ നേടിയിരുന്നു. തുടർന്ന് ചെവ്വാഴ്ച്ചയാണ് നാട്ടിൽ തിരിച്ചെത്തിയത്. മെഡൽ നേട്ടത്തിനെ തുടർന്ന് ആൻഡേഴ്സണ് രാജ്യത്ത് വീരോചിത സ്വീകരണമാണ് ലഭിച്ചിരുന്നത്. ഇത് ആഘോഷിക്കുന്നതിനായാണ് ആഡംബര ബോട്ടിൽ എത്തിയത്. പിന്നാലെയാണ് അദ്ദേഹത്തിന് ക്രൂരമർദ്ദനം ഏൽക്കേണ്ടി വന്നത്.
Comments