ലക്നൗ: അയോദ്ധ്യയിലെ രാമ ക്ഷേത്രം അടുത്ത വർഷം മുതൽ വിശ്വാസികൾക്ക് തുറന്നുകൊടുക്കുമെന്ന് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്. ഡിസംബർ മുതൽ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം നടത്താം. ഡിസംബർ ആകുമ്പോഴേക്കും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. രക്ഷാബന്ധൻ ദിനത്തിൽ സുൽത്താൻപൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത വർഷം ഡിസംബർ മുതൽ രാമക്ഷേത്രത്തിലേക്ക് ദർശനത്തിനായി എത്താൻ സ്വാഗതം ചെയ്യുകയാണ്. ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഭംഗിയായി
പുരോഗമിക്കുന്നു. 2023 ഡിസംബറോടെ ലോകമെമ്പാടുമുള്ള ഭക്തർക്കായി ക്ഷേത്രം തുറന്നു നൽകും. ക്ഷേത്ര നിർമ്മാണത്തിനായി ഇരുമ്പ് ഉപയോഗിച്ചിട്ടില്ല. ക്ഷേത്രത്തിന്റെ രൂപ ഭംഗി
എല്ലാവരിലും അത്ഭുതമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
2.7 ഏക്കർ ഭൂമിയിൽ 57,400 ചതുരശ്ര അടിയിലാണ് രാമക്ഷേത്രം നിർമ്മിക്കുന്നത്. 2020 ആഗസ്റ്റ് ഒന്നിനാണ് അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തറക്കല്ലിട്ട് രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കമിട്ടത്.
Comments