കോഴിക്കോട്: വെള്ളയിൽ റെയിൽവേ സ്റ്റേഷനിലൂടെ കടന്നുപോകുകയായിരുന്ന മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസിനു നേരെ ആക്രമണം. ട്രെയിനിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ് അക്രമികൾ.
യാത്രക്കാരനായ ഒരു യുവാവിന്റെ കാലിൽ തട്ടി സ്ഫോടകവസ്തു പുറത്തേക്ക് തെറിച്ച് പൊട്ടിയതിനാൽ ആർക്കും പരിക്കേറ്റില്ല. പിന്നാലെ മൂന്നംഗ സംഘത്തെ പോലീസ് പിടികൂടിയെയെങ്കിലും ഒരാൾ ഓടി രക്ഷപ്പെട്ടു. തങ്ങൾസ് റോഡ് സ്വദേശികളായ 16,17 വയസ് പ്രായമുള്ളവരാണ് പിടിയിലായത്. ഇവരിൽ നിന്നും പടക്കങ്ങൾ പിടികൂടിയതായി പോലീസ് വ്യക്തമാക്കി.
വീണ്ടും ട്രെയിനിനു പടക്കം എറിയാനുള്ള ഒരുക്കവുമായാണ് സംഘം എത്തിയതെന്നും ഇവരെ റെയിൽവേ സുരക്ഷാ സേനയ്ക്കയ്ക്ക് കൈമാറിയെന്നും പോലീസ് വ്യക്തമാക്കി.
ശനിയാഴ്ച രാത്രി 10.32ന് ആണ് സ്ഫോടകവസ്തു എറിഞ്ഞത്. ഇതേ ട്രെയിനിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നു കേന്ദ്രമന്ത്രി വി മുരളീധരനും മന്ത്രി പിഎ മുഹമ്മദ് റിയാസും കയറാനിരിക്കെയായിരുന്നു ആക്രമണം.
വെള്ളയിൽ സ്റ്റേഷൻ കടന്ന് പോകുന്നതിനിയിൽ പ്ലാറ്റ്ഫോമിന് കിഴക്ക് ഭാഗത്ത് നിന്നാണ് ജനറൽ കോച്ചിന് നേരെ സ്ഫോടകവസ്തു എറിഞ്ഞത്. ഈ സമയം വാതിലിനരികിൽ ഇരിക്കുകയായിരുന്ന ഷാഹുൽ ഹമീദിന്റെ(36) ഷൂവിൽ തട്ടി പുറത്തേക്ക് തെറിച്ച് പൊട്ടുകയായിരുന്നു. പിന്നാലെ ഇദ്ദേഹം ട്രെയിൻ കോഴിക്കോട് സ്റ്റേഷനിൽ എത്തിയപ്പോൾ റെയിൽവേ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.
Comments