സ്വാതന്ത്ര്യദിനത്തിൽ പ്രധാന മന്ത്രി ഉപയോഗിച്ചത് കടലാസ് കുറിപ്പുകൾ. 82 മിനിട്ട് ദൈർഘ്യമുള്ള പ്രഭാഷണത്തിനാണ് ടെലിപ്രോംപ്റ്ററിന് പകരം അദ്ദേഹം കടലാസ് കുറിപ്പുകൾ ഉപയോഗിച്ചത്.സാധാരണ രീതിയിൽ ഔദ്യോഗിക പ്രഭാഷണങ്ങൾക്ക് ടെലിപ്രോംപ്റ്ററാണ് അദ്ദേഹം ഉപയോഗിക്കാറ് എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തനായിരിക്കുകയാണ് ഇന്ന് പ്രധാനമന്ത്രി .
ഇത് ആദ്യമായി അല്ല പ്രധാനമന്ത്രി ഇത്തരത്തിലൊരു പ്രഭാഷണം നടത്തുന്നത്. 2014ലും എഴുതി തയ്യാറാക്കിയ പ്രസംഗം ഇല്ലാതെയാണ് അദ്ദേഹം പ്രഭാഷണം നടത്തിയത്. കൈയ്യിൽ കരുതിയിരുന്നത് സാരംശം അടങ്ങിയ ഏതാനും ചില കുറിപ്പുകൾ മാത്രമാണ് . ഈ പ്രഭാഷണത്തിന് അന്ന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
സ്വാതന്ത്ര്യ ദിനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ സ്വാതന്ത്ര്യ സമരത്തിൽ ഗണ്യമായ സംഭാവന നൽകിയ സ്വതന്ത്ര ഇന്ത്യയുടെ ശില്പികളെ അദ്ദേഹം അനുസ്മരിച്ചു. സ്വാതന്ത്ര്യ സമരകാലത്ത്
നമ്മുടെ സമര സേനാനികൾ നേരിടാത്ത കഷ്ടപ്പാടുകൾ ഉണ്ടായിരുന്നില്ല. അവരുടെ കാഴ്ചപ്പാടുകളും ഇന്ത്യയെ കുറിച്ചുള്ള അവരുടെ സ്വപ്‌നങ്ങളും ഓർക്കേണ്ട ദിവസമാണ് ഇന്ന് എന്നും പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
മഹാത്മ ഗാന്ധി , ഭഗത് സിംഗ് , രാജ്ഗുരു , റാണി ലക്ഷ്മി ഭായ്, സുഭാഷ് ചന്ദ്ര ബോസ് എന്നിവർ ഉൾപ്പെടുന്ന സമര സേനാനികളോട് രാജ്യത്തിന് നന്ദിയുണ്ട്. ഇവയ്‌ക്ക് പുറമെ 25 വർഷം കൊണ്ട് രാജ്യം കൈവരിക്കേണ്ട അഞ്ച് ലക്ഷ്യങ്ങൾ തന്റെ സുദീർഘമായ പ്രസംഗത്തിലൂടെ പ്രധാനമന്ത്രി ഓർമിപ്പിച്ചു. വികസനത്തിൽ രാജ്യത്തെ ഒന്നാമതാക്കും, ഏത് അടിമത്തവും അവസാനിപ്പിക്കും, രാജ്യത്തിന്റെ പൈതൃക പൗരന്മാർ അഭിമാനിക്കണം, രാജ്യത്തിന്റെ ഐക്യം ഊട്ടിയുറപ്പിക്കും, പൗരന്മാർ കടമ നിർവഹിക്കണം എന്നീ അഞ്ച് ലക്ഷ്യങ്ങളാണ് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചത്.
മാത്രമല്ല വരാനിരിക്കുന്ന അഞ്ച് വർഷക്കാലം രാജ്യത്തിന് നിർണായകമാണ്. അടിമത്ത മനോഭാവത്തിൽ നിന്നും പൂർണമായി മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments