കൊച്ചി : സ്വാതന്ത്ര്യദിനത്തില്‍ നാടിന്റെ ക്രമസമാധാനം തകര്‍ക്കുവാന്‍ ശ്രമിക്കുന്ന സിപിഎം നേതൃത്വത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി. രാജ്യത്തിന്റെ 76-മത് സ്വാതന്ത്രദിനാഘോഷങ്ങള്‍ വര്‍ണാഭമായി നാടെങ്ങും ആഘോഷിച്ചു കൊണ്ടിരിക്കുമ്പോള്‍ സിപിഎം അക്രമത്തിന് നേതൃത്വം കൊടുക്കുകയാണെന്ന് പാലക്കാട് നടന്ന കൊലപാതകത്തില്‍ നിന്നും വ്യക്തമാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍.വി അരുണ്‍ പറഞ്ഞു.
സിപിഎം പ്രവർത്തകനായ ഷാജഹാന്റെ കൊലപാതകത്തില്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റിനും പാലക്കാട് ജില്ലാകമ്മിറ്റിക്കും ഇരട്ട നിലപാടാണുള്ളത് എന്ന് ഇന്നലത്തെ സിപിഎമ്മിന്റെ സംസ്ഥാന ഘടകത്തിന്റെയും, പാലക്കാട് ജില്ലാ ഘടകത്തിന്റെയും ഫേസ്ബുക് പോസ്റ്റില്‍ നിന്നും വളരെ വ്യക്തമാണ്. കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് ആരോപിച്ച് സിപിഎം ജില്ലാ നേതാക്കള്‍ ഇന്നലെ മുതല്‍ സമൂഹ മാദ്ധ്യമങ്ങളിലും പൊതുസമൂഹത്തിലും പ്രചരിപ്പിക്കുകയാണ്.സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള പരിധിവിട്ട അക്രമം ഇന്നലെത്തന്നെ സിപിഎം തുടങ്ങിക്കഴിഞ്ഞു.
സിപിഎം നേതാവായ ഷാജഹാനെ കൊലപ്പെടുത്തിയത് സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണെന്ന് കൊലപാതകത്തിന്റെ ദൃക്സാക്ഷി മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്ന സിപിഎം പൊതു സമൂഹത്തോട് മാപ്പ് പറയാന്‍ തയ്യാറാവണമെന്നും, നാടിന്റെ ക്രമസമാധാനം തകര്‍ക്കുവാന്‍ ശ്രമിക്കുന്ന സിപിഎം നേതാക്കള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും എന്‍.വി അരുണ്‍ ആവശ്യപ്പെട്ടു.
Comments