എഎസ്എൽവി-ഡി1 റോക്കറ്റ് എന്തുകൊണ്ടാണ് പരാജയപ്പെട്ടതെന്ന കാരണം വ്യക്തമാക്കി ഐ എസ് ആർ ഒ. രാജ്യത്തിന്റെ വാണിജ്യ, തന്ത്ര പ്രധാന ആവശ്യങ്ങൾക്ക് വേണ്ടിയാണ് എസ് എസ് എൽ വി റോക്കറ്റ് നിർമ്മിച്ചത്. 500 കിലോയോ അതിൽ താഴെയോ മാത്രം ഭാരം വഹിക്കാൻ കഴിയുന്ന ഉപഗ്രഹത്തിന് ഏകദേശം 56 കോടി രൂപയാണ് ചിലവെന്ന് ഐ എസ് ആർ ഒ അധികൃതർ പറഞ്ഞു.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം പല ആവശ്യങ്ങൾക്കായി നിരവധി തവണ ഇത്തരം ചെറിയ റോക്കറ്റുകൾ വിക്ഷേപിച്ചിട്ടുണ്ട്. പല തവണകളിലായി ഇത്തരം പരീക്ഷണങ്ങൾ പരാജയപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഓരോ പരാജയങ്ങളിലും തകരാറുകൾ പഠിച്ച് കൂടുതൽ ശക്തമായ റോക്കറ്റുകൾ വിക്ഷേപിക്കാൻ ഐ എസ് ആർ ഒ എന്നും ശ്രമിച്ചിട്ടുണ്ട്. ഏറ്റവും പുതിയ റോക്കറ്റ് വിക്ഷേപണം തുടക്കത്തിൽ വിജയകരമായിരുന്നു എന്ന് ഐ എസ് ആർ ഒ വൃത്തങ്ങൾ വ്യക്തമാക്കി.
1980കളിലാണ് ഇന്ത്യ എഎസ്എൽവി പദ്ധതി ആവിഷ്കരിച്ചത്. പുറംലോകത്തുള്ള വിവരങ്ങളും മറ്റു സാങ്കേതിക വിദ്യകളും വികസിപ്പെച്ചെടുക്കുന്നതിന്റെ ഭാഗമായാണ പദ്ധതി ആരംഭിച്ചതെങ്കിലും സാമ്പത്തികമായ ബുദ്ധിമുട്ട് കാരണം ഐ എസ് ആർ ഒ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പുതിയ റോക്കറ്റ് എന്തുകൊണ്ടാണ് പരാജയപ്പെട്ടതെന്ന ചോദ്യത്തിന് ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥ് മറുപടി നൽകുകയായിരുന്നു.
റോക്കറ്റിലെ ദൂരം അളക്കുന്നതിനു കാരണമായ ആക്സിലറേറ്റർ സംവിധാനം പ്രവർത്തന യോഗ്യമല്ലാതാവുകയും ഇവ സെൻസറിംഗ് സിസ്റ്റത്തെ ബാധിക്കുകയുമായിരുന്നു. കമ്പ്യൂട്ടറുമായി പ്രവർത്തിക്കാൻ കഴിയാതെ റോക്കറ്റിനുള്ളിലെ മോട്ടറുകൾ നിശ്ചലമാകുന്ന സാഹചര്യമുണ്ടായി. ഇത് പരിഹരിക്കുവാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു എന്ന് അദ്ദേഹം പറഞ്ഞു. റോക്കറ്റ് ഭ്രമണപഥത്തിൽ ഇറക്കാനുള്ള എല്ലാ നീക്കങ്ങളും ആക്സിലറേറ്റർ പ്രവർത്തന യോഗ്യമല്ലാതായതോടുകൂടി തകരുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
റോക്കറ്റിലെ എല്ലാ ഭാഗങ്ങളും പ്രവർത്തിച്ചുകൊണ്ടിരുന്നെങ്കിലും ആക്സിലറേറ്റർ തകരാറ് മുഴുവൻ സംവിധാനത്തെയും ഇത് ബാധിച്ചു. ഇവ നിയന്ത്രണ വിധവെയമാക്കാൻ തങ്ങൾക്ക് സാധിച്ചില്ല. പൂർണ്ണമായും ഇവയെ നിയന്ത്രിക്കുന്ന സെൻസറിംഗ് സിസ്റ്റം പ്രവർത്തിക്കാതെ വന്നതു മൂലം വിക്ഷേപണം പരാജയപ്പെടുകയാണുണ്ടായത്. ഐ എസ് ആർ ഒ വരും നാളുകളിൽ കൂടുതൽ ശക്തമായ രീതിയിൽ റോക്കറ്റ് വിക്ഷേപണം നടത്തും. ഓരോ പിഴവുകളും കൂടുതൽ പഠിക്കാനുള്ള അവസരം കൂടിയാണ്. പിഴവുകൾ പരിഹരിച്ച് പുതിയ റോക്കറ്റ് വിക്ഷേപണം എഎസ്എൽവി ഐ എസ് ആർ ഒ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments