ലണ്ടൻ: കൊറോണയുടെ ഏത് വകഭേദത്തേയും ചെറുക്കാൻ പാകത്തിന് ശക്തികൂടിയ വാക്‌സിനുമായി ബ്രിട്ടൺ. നേരത്തേ പുറത്തിറക്കിയ മോഡേണാ വാക്‌സിൻ തന്നെയാണ് കരുത്തോടെ വീണ്ടും രംഗത്തെത്തുന്നത്. ഒമിക്രോണിന്റെ ആദ്യ വൈറസിനേയും വകഭേദം സംഭവിച്ചതിനേയും ഫലപ്രദമായി തടയാൻ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ബ്രിട്ടീഷ് ആരോഗ്യവകുപ്പ് വാക്‌സിന് അനുമതി നൽകിയിട്ടുണ്ട്. വാക്‌സിന് നിയമപരമായ അനുമതി നൽകുന്നത് ബ്രിട്ടനിലെ യുകെ മെഡിസിൻ റെഗുലേറ്റർ എന്ന അതോറിറ്റിയാണ്.
മുതിർന്നവർക്കുള്ള ബൂസ്റ്റർ വാക്‌സിനാണ് മോഡേണ കൂടുതൽ പ്രതിരോധ ശക്തിയോടെ പുറത്തിറക്കിയിരിക്കുന്നത്. സുരക്ഷയിലും ഗുണനിലവാരത്തിലും ഏറെ ഫലപ്രദമാണെന്നാണ് കണ്ടെത്തലെന്ന് അതോറിറ്റി പറഞ്ഞു. ഭരണകൂടത്തിന്റെ ഭാഗമല്ലാത്ത തികച്ചും സ്വതന്ത്രമായ വിദഗ്ധ സമിതിയാണ് ബ്രിട്ടനിലെ മരുന്നുകളെ സംബന്ധിച്ച് തീരുമാനം എടുക്കുന്നത്.
നിരവധി പേരിൽ പരീക്ഷണം നടത്തിയതിലൂടെ മികച്ച പ്രതിരോധ ശേഷിയാണ് ബൂസ്റ്റർ വാക്‌സിനുള്ളത്. ഒമിക്രോണിന്റെ തുടക്കത്തിലേയും വകഭേദം സംഭവിച്ചതിനേയും ഒരു പോലെ പ്രതിരോധിക്കാനാകുന്നുണ്ട്. നിലവിൽ പലരിലും കണ്ടെത്തിയ വകഭേദത്തെ ബൂസ്റ്റർ വാക്‌സിന് ശക്തമായി പ്രതിരോധിക്കുന്നുണ്ടെന്നും സമിതിയുടെ മേധാവിയായ പ്രൊഫസർ സർ. മുനീർ പീർ മുഹമ്മദ് പറഞ്ഞു.
Comments