ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിനോടനുബന്ധിച്ച് പഞ്ചാബിലും ഡൽഹിയിലും ആക്രമണം നടത്താൻ പദ്ധതിയിട്ട എഎപി നേതാവ് അടക്കം നാല് ഭീകരർ പിടിയിൽ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സഹായിയാണ് പിടിയിലായ എഎപി നേതാവ്.
മോഗ സ്വദേശി പ്രീത് നഗറിലെ ദീപക് ശർമ,ഫിറോസ്പൂർ സ്വദേശി, കോട്കരോർ കലൻ സ്വദേശിയായ സന്ദീപ് സിംഗ്, ഡൽഹിയിലെ നജഫ്ഗഡിലെ ഇഷാപൂർ സ്വദേശിയായ സണ്ണി ദാഗർ, ന്യൂഡൽഹിയിലെ ഗോയ്ല ഖുർദിൽ സ്വദേശിയായ വിപിൻ ജാഖർ എന്നിവരെയാണ് പിടികൂടിയത്.
2017ലെ മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച ആം ആദ്മി പാർട്ടി നേതാവാണ് വിപിൻ ജാഖർ. പ്രതികൾ ഐഎസ് പിന്തുണയുള്ള ഭീകരസംഘടനയിലെ അംഗങ്ങളാണെന്നാണ് വിവരം. പ്രതികളിൽ നിന്ന് സാധാരണയായി പാകിസ്താൻ സൈന്യം ഉപയോഗിച്ച് വരുന്ന ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. മൂന്ന് പി-86 ഹാൻഡ് ഗ്രനേഡുകൾ, ഒരു ഐഇഡി, രണ്ട് 9 എംഎം കൈത്തോക്കുകൾ, 40 ലൈവ് കാട്രിഡ്ജുകൾ എന്നിവയാണ് പോലീസ് കണ്ടെടുത്തത്.
സ്വാതന്ത്ര്യദിനത്തിൽ ആക്രമണം നടത്താൻ ഭീകരസംഘടന തങ്ങളെ ചുമതലപ്പെടുത്തിയിരുന്നതായി സംഘം ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി.
Comments