കൊൽക്കത്ത: 1946 ആഗസ്റ്റ് 16 കൊൽക്കത്തയുടെ ചരിത്രത്തിലെ കറുത്ത ദിനമായിരുന്നു അന്ന്. പാകിസ്താൻ സ്ഥാപകനായ മുഹമ്മദലി ജിന്നയുടെ ആഹ്വാന പ്രകാരം ഡയറക്ട് ആക്ഷൻ ഡേ എന്ന പേരിൽ മതമൗലികവാദികൾ ഭാരതത്തിലുടനീളം ആക്രമണം അഴിച്ച് വിട്ട ദിവസം.
ഹിന്ദുക്കൾക്ക് നേരെ ആയുധമെടുത്ത ഇസ്ലാമിസ്റ്റുകൾ 3 ദിവസം കൊണ്ട് കൊന്നു തള്ളിയത് 10,000 ത്തിലേറെ സാധാരണക്കാരെ,ഗുരുതരമായി പരിക്കേൽപ്പിച്ചത് 15,000 ലധികം പേരെ.
ഇന്ത്യയെ വിഭജിച്ച് പാകിസ്താൻ രൂപവൽക്കരിക്കുന്നതിനായി തങ്ങളുടെ കരുത്ത് കാണിക്കുന്നതിനാണ് മുസ്ലിം ലീഗ് കൗൺസിൽ 1946 ഓഗസ്റ്റ് 16ന് ‘പ്രത്യക്ഷ കർമ്മ ദിനം’ പ്രഖ്യാപിച്ചത്. ബ്രിട്ടീഷ് ഇന്ത്യ കണ്ട ഏറ്റവും മോശമായ സാമുദായിക കലാപത്തിന് ഈ നടപടി കാരണമായി.
നിരവധി സാധാരണക്കാരെ ക്രൂരമായി കൊന്നുതള്ളിയ ഡയറക്ട് ആക്ഷൻ ഡേ അതിജീവിച്ച രവീന്ദ്രനാഥ് ദത്ത എന്നയാൾ ആ കറുത്ത ദിനങ്ങളെക്കുറിച്ച് ഓർത്തെടുക്കുകയാണ്. സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വീഡിയോയിൽ അദ്ദേഹം 1946 ലെ കൂട്ടക്കൊലയിൽ ഇസ്ലാമിസ്റ്റുകൾ അഴിച്ചുവിട്ട വിവരണാതീതമായ അക്രമവും ക്രൂരതയും വേദനയോടെ ഓർക്കുന്നു.
കൊൽക്കത്തയിൽ ഗോമാംസം വിൽക്കുന്ന കടകളിൽ ഹിന്ദുവായി എന്ന ഒറ്റ കാരണം കൊണ്ട് കൊന്നുതള്ളിയ സ്ത്രീകളുടെ നഗ്നശരീരം തൂങ്ങിയാടിയിരുന്നുവെന്ന് 92 കാരനായ രവീന്ദ്രനാഥ് ദത്ത ഞെട്ടലോടെ ഓർക്കുന്നു. സ്തനങ്ങൾ നഷ്ടപ്പെട്ടതും ജനനേന്ദ്രിയത്തിൽ മാരകമായ മുറിവുകളുള്ളതുമായിരുന്നു മൃതദേഹങ്ങൾ.
കൂട്ടക്കൊലയ്ക്കിടെ കൊൽക്കത്തയിലെ വിക്ടോറിയ കോളേജിലെ പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിനിയാക്കുകയും ഹോസ്റ്റൽ ജനാലകളിൽ കെട്ടിതൂക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഡയറക്ട് ആക്ഷൻ ഡേയുടെ നടുക്കുന്ന ഓർമ്മകൾ ഉൾപ്പെടുത്തി പുസ്കങ്ങൾ പ്രസിദ്ധീകരിച്ചയാളാണ് രവീന്ദ്രനാഥ് ദത്ത.
Comments