താനെ: 2.5 കോടി വില മതിക്കുന്ന 1.4 കിലോയോളം ഭാരമുള്ള ആനക്കൊമ്പ് കടത്താൻ ശ്രമിച്ച രണ്ട് പേർ പോലീസ് പിടിയിൽ. താനെയിലെ കൽവയിലാണ് സംഭവം. ഫിറ്റ്നസ് ഇൻസ്ട്രക്ടറായ അമിത് വാർലിക്കർ, സാഗർ പാട്ടീൽ എന്നിവരാണ് അറസ്റ്റിലായത്.
കൽവയിലെ ശിവാജി ചൗക്കിൽ അനധികൃതമായി ആനക്കൊമ്പ് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. തിരച്ചിലിനൊടുവിൽ 34.50 സെന്റി മീറ്റർ നീളവും 8 സെന്റീമീറ്റർ വീതിയിലും കൊത്തിയെടുത്ത ആനക്കൊമ്പുകൾ കണ്ടെടുക്കുകയായിരുന്നു. ഒരു സ്ത്രീയുടെ ചിത്രവും കൊമ്പിൽ കൊത്തിവെച്ചിട്ടുണ്ട്. അതിനു താഴെ വിദേശ ഭാഷയിലും ഇംഗ്ലീഷിലുമായി അക്ഷരവും അക്കങ്ങളും എഴുതിയിട്ടുണ്ട്.
താര എന്ന വ്യക്തിയിൽ നിന്നാണ് ഇവർ കൊമ്പുകൾ വാങ്ങിയതെന്ന് പ്രതികൾ പറഞ്ഞു.താരയെ പിടികൂടാൻ ഓപ്പറേഷൻ ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.ഇവർക്കെതിരെ 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കൽവ പൊലീസ് കേസെടുത്തു.
Comments