ധാക്ക: ബംഗ്ലാദേശിൽ ക്ഷേത്രം അടിച്ച് തകർത്ത മതതീവ്രവാദികൾ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരാണ് അസ്റ്റിലായത്. സർബജാനിലെ കാളി ക്ഷേത്രത്തിലാണ് മൂന്ന് അംഗ സംഘം ആക്രമണം നടത്തിയത്.
ഈ മാസം ആറിന് രാത്രിയോടെയായിരുന്നു സംഭവം. രാവിലെ നടതുറക്കാനായി ക്ഷേത്രത്തിൽ എത്തിയ പൂജാരിയാണ് സംഭവം ആദ്യം കണ്ടത്. ക്ഷേത്രത്തിലെ മുഴുവൻ വിഗ്രഹങ്ങളും അക്രമികൾ അടിച്ചു തകർത്തിരുന്നു. ഇതിന് പുറമേ ക്ഷേത്രത്തിന് കേടുപാടുകൾ ഉണ്ടാക്കിയ പ്രതികൾ പണവും മോഷ്ടിച്ചു.
സംഭവത്തിൽ ക്ഷേത്രം അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കനൈനഗർ സ്വദേശികളായ രാഹത് ചൗധരി, നയാൻ മുൻഷി, ആസിഫ് ഖാൻ എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കായി പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.
അതേസമയം ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണം വർദ്ധിക്കുകയാണ്. ദുർഗാപൂജയ്ക്കിടെയുണ്ടായ ആക്രമണങ്ങൾക്ക് ശേഷം ക്ഷേത്രത്തിന് നേരെ ആക്രമണം നടന്ന നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Comments